തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുമായി ബന്ധപ്പെട്ട ഒരു അപൂർവ ആൻഡിയൻ വന വൃക്ഷത്തെ മുമ്പ് ഒരിക്കലും പേരിട്ടിട്ടില്ലാത്ത ഒരു സസ്യഗ്രൂപ്പായി ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു.
തെക്കേ അമേരിക്കയിലെ ആന്‍ഡീസ് പര്‍വതനിരയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ അപൂര്‍വമായ ഒരു ഭീമന് വൃക്ഷ ഇനത്തെ കണ്ടെത്തിയിരുന്നു. 2024ല്‍ തുടങ്ങി 2026വരെ നടന്ന വിപുലമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍, 66 അടി (20 മീറ്റര്‍) ഉയരമുള്ള ഈ വൃക്ഷം ഡാറ്റുറോഡെന്ഡ്രോണ് എന്ന പുതിയ ജനുസ്സായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. രസകരമായി പറഞ്ഞാല്‍, ് സോളനേസിയേ കുടുംബത്തില്‍ പെടുത്തിയിരിക്കുന്നതിനാല്‍ തക്കാളി, ഉരുളക്കിഴങ്ങ്, വഴുതന എന്നിവയുടെ അടുത്ത ബന്ധുവായിട്ടു വരും. തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ സാധാരണയായി ചെറുസസ്യങ്ങളാണ്. അവയില്‍ നിന്ന് വ്യത്യസ്തമായി, ഡാറ്റുറോഡെന്ഡ്രോണ് ഒരു മരം പോലെയാണ് വളരുന്നത്. ഇത് ഡാറ്റുറേ ഗോത്രത്തില്‍ പെടുന്നു. അവിടെ നമ്മുക്ക് അറിയാവുന്ന ‘ഏഞ്ചല്‍സ് ട്രമ്പറ്റുകള്‍’ അല്ലെങ്കില്‍ ബ്രഗ്മാന്സിയയും കാണാം.
വ്യത്യസ്തമായ പെന്‍ഡന്റ് (തൂങ്ങിക്കിടക്കുന്ന) അല്ലെങ്കില്‍ തലയാട്ടുന്ന പൂക്കള്‍, അനുബന്ധ സസ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന പ്രത്യേക വിത്ത് ആകൃതികള്‍ എന്നിവയാണ് പുതിയ ജനുസ്സിനെ തിരിച്ചറിയാന്‍ ഗവേഷകരെ സഹായിച്ചത്.
വെനിസ്വേല, കൊളംബിയ, ഇക്വഡോര്‍, പെറു, ബൊളീവിയ, ചിലി, അര്‍ജന്റീന എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളിലായി ഏകദേശം 7,000 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ആന്‍ഡീസ് ഒരു പ്രധാന ജൈവവൈവിധ്യ കേന്ദ്രമാണ്. ഉഷ്ണമേഖലാ വനങ്ങള്‍ മുതല്‍ ആല്‍പൈന്‍ ആവാസ വ്യവസ്ഥകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന പാരിസ്ഥിതിക മേഖലകള്‍ ഈ പ്രദേശത്തിന്റെ സവിശേഷത. ഇത് നിരവധി തദ്ദേശീയ ജീവജാലങ്ങളെ പരിപാലിക്കുന്നുണ്ട്. ഈ സസ്യശാസ്ത്ര കണ്ടെത്തല്‍ ആന്‍ഡീസിന്റെ അറിയപ്പെടുന്ന സസ്യ വൈവിധ്യത്തിന് ആക്കം കൂട്ടും.
Scientists have identified a rare giant tree species in the Andes, a vast mountain range in South America that spans seven countries: Venezuela, Colombia, Ecuador, Peru, Bolivia, Chile, and Argentina. This discovery further enhances the known biodiversity of the Andean region, which includes ecosystems ranging from tropical rainforests to high-altitude alpine zones.














