പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന (ജങങടഥ) പ്രകാരം ഇന്ത്യയിലെ ആദ്യത്തെ മുത്ത് കൃഷി ക്ലസ്റ്ററായി ജാര്‍ഖണ്ഡിലെ ഹസാരിബാഗിനെ വിജ്ഞാപനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെയും ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെയും സംയുക്ത സംരംഭത്തില്‍ ഈ ക്ലസ്റ്ററിന് 22 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു.

നിയന്ത്രിത അന്തരീക്ഷത്തില്‍ ശുദ്ധജലത്തിലോ ഉപ്പുവെള്ളത്തിലോ ഉള്ള കക്കകള്‍ക്കുള്ളില്‍ മുത്തുകള്‍ വളര്‍ത്തുന്ന പ്രക്രിയയാണ് മുത്ത് (പിങ്ക്ടഡ ഫുകേറ്റ) കൃഷി. മുത്ത് കൃഷി, പരിശീലനം, സംസ്‌കരണം, വിപണി ബന്ധം എന്നിവ ഒരുമിച്ച് വികസിപ്പിച്ചെടുക്കുന്ന ഭൂമിശാസ്ത്രപരമായി നിര്‍വചിക്കപ്പെട്ട ഒരു മേഖലയാണ് മുത്ത് കൃഷി ക്ലസ്റ്റര്‍. 2024 ഓഗസ്റ്റ് 30 ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫിഷറീസ് വകുപ്പ് ഹസാരിബാഗിനെ പേള്‍ ക്ലസ്റ്ററായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ ഒരു സംസ്ഥാന പദ്ധതി പ്രകാരം 2019-20 ല്‍ ഒരു പൈലറ്റ് പ്രോജക്റ്റായി ഈ സംരംഭം ആരംഭിച്ചു. പിന്നീട് പരിശീലനം, ഉത്പാദനം, മൂല്യവര്‍ദ്ധന ഘടകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ഘടനാപരമായ ആവാസവ്യവസ്ഥയായി ഇത് വികസിച്ചു.

കോര്‍പ്പറേറ്റ് സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് 2024 ല്‍ റാഞ്ചിയിലെ പുര്‍ട്ടി അഗ്രോടെക് പരിശീലന കേന്ദ്രം സ്ഥാപിതമായി. നൂതന മുത്ത് കൃഷി സാങ്കേതിക വിദ്യകളില്‍ 132 ല്‍ അധികം കര്‍ഷകര്‍ക്ക് ഇത് പരിശീലനം നല്‍കിയിട്ടുണ്ട്. ഹസാരിബാഗ് ജില്ലയില്‍ നിന്ന് മാത്രം 1.02 ലക്ഷം മുത്തുകള്‍ ഉല്‍പ്പാദിപ്പിച്ചതായി ദേശീയ മത്സ്യബന്ധന വികസന ബോര്‍ഡ് (എന്‍എഫ്ഡിബി) രേഖപ്പെടുത്തിയിട്ടുണ്ട്. 2026 ഫെബ്രുവരി വരെ സംസ്ഥാനത്തുടനീളം പരിശീലനം ലഭിച്ച 800 ല്‍ അധികം മുത്ത് കര്‍ഷകരെ ജാര്‍ഖണ്ഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശുദ്ധജല മുത്തുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചൈനയാണ് ആഗോളതലത്തില്‍ മുത്ത് ഉത്പാദനത്തില്‍ മുന്നില്‍; ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവയാണ് തൊട്ടുപിന്നില്‍. ഇന്ത്യയില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാര്‍, ഒഡീഷ, കേരളം, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഗോവ, ത്രിപുര എന്നിവിടങ്ങളില്‍ മുത്ത് കൃഷി രീതികള്‍ വ്യാപകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here