തിരുവനന്തപുരം| സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ കുട്ടിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ, ഹോസ്റ്റലില്‍ നിന്ന് വയറിളക്കം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട അനുവി(26)ന്റേത് കോളറബാധ ആകാമെന്ന് സംശയം ബലപ്പെട്ടു.

ഹോസ്റ്റലിലെ ഒമ്പത് അന്തേവാസികള്‍ കൂടി വയറിളക്കം ബാധിച്ച് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു ചില ആശുപത്രിയിലും ചിലര്‍ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കഴിഞ്ഞ 6 മാസത്തിനിടെ 9 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒടുവിലായി 2017ലാണ് സംസ്ഥാനത്ത് കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here