തിരുവനന്തപുരം | പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പി. സരിനെ കോണ്‍ഗ്രസ് പുറത്താക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിനെതിരെ രംഗത്തെത്തിയതും കോണ്‍ഗ്രസിനെതിരെ നടത്തിയ ആതിക്ഷേപങ്ങളും കണക്കിലെടുത്താണ് നടപടി. സംസ്ഥാന പ്രസിഡന്റ് കെ. സുധാകരന്റെ നടപടി ജനറല്‍ സെക്രട്ടറി എം. ലിജുവാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

നേരത്തെ പത്രസമ്മേളനം നടത്തിയ പി. സരിന്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ:പതനത്തിനു കാരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്നു പ്രതികരിച്ചിരുന്നു. ചില കോക്കസുകളിലേക്ക് മാത്രമായി ഒതുങ്ങുന്നതിനും ഹൈജാക്ക് ചെയ്യുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് വി.ഡി. സതീശനാണെന്ന് സരിന്‍ കുറ്റപ്പെടുത്തി. സി.പി.എം പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇടതുപക്ഷത്തിനൊപ്പമെന്നും സരിന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here