ന്യൂഡല്‍ഹി | കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം പാകിസ്ഥാന്‍ ഹൈക്കമ്മീഷന് സമീപം കേക്കുമായി ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മാധ്യമങ്ങള്‍ ചുറ്റിനും കൂടുകയും ഈ കേക്ക് എന്തിനുവേണ്ടിയാണെന്ന് ചോദിക്കുകയും ചെയ്തതോടെ ഒന്നും മിണ്ടാതെ യുവാവ് സ്ഥലംവിടുകയായിരുന്നു.

‘എന്തിനുവേണ്ടിയാണ് ആഘോഷം? എന്തിനാണ് കേക്ക്?’ – ഈ ചോദ്യം ആവര്‍ത്തിച്ചുചോദിച്ചുകൊണ്ട് യുവാവിനെ മാധ്യമങ്ങള്‍ വളയുകയായിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉന്നത നയതന്ത്രജ്ഞന്‍ സാദ് അഹമ്മദ് വാറൈച്ചിനെ ഇന്നലെ രാത്രി വൈകി കേന്ദ്രം വിളിച്ചുവരുത്തിയതിനെക്കുറിച്ചും യുവാവിനോട് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. പാക് പൗരന്മാര്‍ 48 മണിക്കൂറിനകം ഇന്ത്യയില്‍ നിന്നും മടങ്ങണമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്ഥാന്‍ ഹൈക്കമ്മീഷന് സമീപം കേക്കുമായി യുവാവെത്തിയത്. ഇയാള്‍ പാക് പൗരനാണോയെന്ന ചോദ്യവും സോഷ്യല്‍മീഡിയായില്‍ ഉയരുന്നുണ്ട്. തിരികെ മടങ്ങിപോകുന്നതിന് മുന്നോടിയായി പാക്‌ഹൈക്കമ്മീഷന് കേക്ക് നല്‍കാനെത്തിയതാകാമെന്ന ആരോപണവും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here