ആലപ്പുഴ : യു. പ്രതിഭ എംഎല്‍എയുടെ മകന്‍ കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ലെന്നും കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരും ഇത് കണ്ടിട്ടില്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ വീഴ്ച സംഭവിച്ചുവെന്നും അസി.എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.

പ്രതിഭയുടെ മകനടക്കം 7 പേര്‍ക്കെതിരെയായിരുന്നൂ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കേസെടുത്തത്. ഡിസംബര്‍ 28 നായിരുന്നു യു പ്രതിഭയുടെ മകന്‍ കനിവ് അടക്കം 9 പേരെ തകഴിയില്‍ നിന്ന് കഞ്ചാവ് കേസില്‍ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടുന്നത്. എന്നാല്‍ മെഡിക്കല്‍ പരിശോധന നടത്താതെ ഉദ്യോഗസ്ഥര്‍ പ്രതികളെ വിട്ടയച്ചിരുന്നു. ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് അസി.എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

എംഎല്‍എയുടെ മകന്‍ കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ലെന്നും ഉദ്യോഗസ്ഥരും കനിവ് കഞ്ചാവ് വലിക്കുന്നത് കണ്ടതായി മൊഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് അസി.എക്‌സൈസ് കമ്മീഷണര്‍ എസ് അശോക് കുമാര്‍ സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ശ്വാസത്തില്‍ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്ന് മാത്രമാണ് പറയുന്നത്. 7 പേര്‍ക്കെതിരെ കേസെടുക്കാന്‍ ഇത് മതിയാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തീപ്പെട്ടിയോ കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടമോ കണ്ടെത്തിയിട്ടില്ല. രക്തം, മുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് കഞ്ചാവ് വലിച്ചോ എന്ന് പരിശോധിക്കേണ്ടിയിരുന്നു. ഒരു പരിശോധനയും നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടു തന്നെ കേസ് നില നില്‍ക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here