തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി. അന്‍വറിനെ കാണാന്‍ പോയത് തെറ്റാണെന്നും അത്തരമൊരു ചുമതല യുഡിഎഫ് ഏല്‍പ്പിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു.ഡി.എഫിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവില്ലാതെയാണ് രാഹുല്‍ അന്‍വറിനെ സന്ദര്‍ശിച്ചത്.

”അന്‍വറുമായി ഇനി ചര്‍ച്ചകളൊന്നുമില്ല. ആ വാതില്‍ അടച്ചിരിക്കുന്നു. രാഹുല്‍ മാങ്കൂട്ടം വ്യക്തിപരമായി പോയി കണ്ടതാണ്. അന്‍വറിനെ കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. ഒരു ജൂനിയര്‍ എംഎല്‍എയെ അത്തരമൊരു ചുമതല ഏല്‍പ്പിക്കുമോ? രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തിപരമായി അന്‍വറെ പോയി കണ്ടത് തെറ്റായിപ്പോയി. ഈ വിഷയത്തില്‍ വിശദീകരണം തേടേണ്ടത് എന്റെ ഉത്തരവാദിത്തമല്ല. ഞാന്‍ ആരോടും വിശദീകരണം ചോദിക്കില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്റെ ഇളയ സഹോദരനെപ്പോലെയാണ് ഞാന്‍ കരുതുന്നത്” – സതീശന്‍ പറഞ്ഞു. രാഹുലിനെ വ്യക്തിപരമായി ശാസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാത പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ കൊണ്ടുവരണം. ദേശീയപാത അഴിമതിയെക്കുറിച്ച് കേരളം ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. അത് സിപിഎം- ബിജെപി സഖ്യത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. ഒരുകാലത്ത് ഹൈവേ നിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മൗനത്തിലാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here