ന്യൂഡല്‍ഹി | ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ സൈനിക-ഗ്രേഡ് ആയുധങ്ങള്‍ ഉപയോഗിച്ചായി പ്രാഥമിക ഫോറന്‍സിക് വിശകലനത്തില്‍ തെളിഞ്ഞു. അതിജീവിച്ചവരുടെ മൊഴിയനുസരിച്ച് ഭീകരര്‍ സൈനിക-ഗ്രേഡ് ആയുധങ്ങളും നൂതന ആശയവിനിമയ ഉപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ നിന്നും പുറമേ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ യഥാസമയം ഭീകരര്‍ ഉപയോഗിച്ചതായാണ് സൈന്യം വിലയിരുത്തുന്നത്.
രണ്ട് ഭീകരര്‍ പാഷ്‌തോ ഭാഷയിലാണ് സംസാരിച്ചത്. ഇത് പാകിസ്ഥാന്‍ വംശജരെ സൂചിപ്പിക്കുന്നു. രണ്ടുപേര്‍ ബിജ്ബെര, ട്രാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തദ്ദേശീയരായിരുന്നൂവെന്നും (ആദിലും ആസിഫും) ദൃക്സാക്ഷികള്‍ മൊഴില്‍കി.
ഭീകരര്‍ ബോഡി കാമുകളും ഹെല്‍മെറ്റ് ഘടിപ്പിച്ച ക്യാമറകളും ധരിച്ചാണ് സംഭവങ്ങളുടെ മുഴുവന്‍ ക്രമവും പകര്‍ത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ആക്രമണകാരികള്‍ പൂര്‍ണ്ണ തയ്യാറെടുപ്പുകളോടെയാണ് എത്തിയത്, ഉണങ്ങിയ പഴങ്ങളും മരുന്നുകളും ശേഖരിച്ചിരുന്നു. ഭീകരര്‍ക്ക് ചില നാട്ടുകാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പ്രദേശവാസികളുടെ സഹായത്തോടെ ഭീകരര്‍ പഹല്‍ഗാമില്‍ പരിശോധന നടത്തിയതായും സൈനിക വൃത്തങ്ങള്‍ പറയുന്നു.
ആക്രമണത്തിന്റെ കൃത്യതയും ആസൂത്രണവും പ്രാദേശിക അമച്വര്‍മാരല്ല, പരിശീലനം ലഭിച്ച ഹാന്‍ഡ്ലര്‍മാരുടെ പങ്കാളിത്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ആക്രമണകാരികളുടെ ഡിജിറ്റല്‍ കാല്‍പ്പാടുകള്‍ മുസാഫറാബാദിലെയും കറാച്ചിയിലെയും സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അതിര്‍ത്തി കടന്നുള്ള ഭീകര ബന്ധത്തിന്റെ തെളിവുകള്‍ ശക്തിപ്പെടുത്തുന്നു.