ന്യൂഡല്‍ഹി: പാക്പട്ടാളത്തിലെ സുപ്രധാന ചുമതലകളില്‍ നിന്നും സൈനികര്‍ രാജിവയ്ക്കുന്നൂവന്ന വാര്‍ത്തകള്‍ പാക്കിസ്ഥാന്‍ നിഷേധിച്ചെങ്കിലും വാര്‍ത്തകളില്‍ കഴമ്പുണ്ടെന്ന് സൂചന. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനായി പ്രവര്‍ത്തിക്കുന്ന ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലിക്കിനെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി (എന്‍എസ്എ) അധിച്ചുമതല നല്‍കി നിയമിച്ചിരിക്കയാണ് പാക് സര്‍ക്കാര്‍.

പാക്കിസ്ഥാനിലെ രാഷ്ട്രീയ-സൈനികരംഗത്തെ പ്രമുഖരെല്ലാം തങ്ങളുടെ കുടുംബത്തെ മറ്റു രാജ്യങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കാനുള്ള ശ്രമത്തിലാണെന്ന വാര്‍ത്തകള്‍ പരന്നതോടെയാണ് പാക്‌സൈന്യത്തില്‍ അസ്വസ്ഥതകള്‍ പടര്‍ന്നത്. വിവിധ ചുമതലകള്‍ വഹിച്ചിരുന്നവരും സാധാരണ പട്ടാളക്കാരുമടക്കം രാജിവച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാലിത് നിഷേധിച്ചെങ്കിലും പാക് രഹസ്യാന്വേഷണ ഏജന്‍സി തലവനെ തന്നെ ദേശീയ
സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചത് ഈ ആരോപണങ്ങളെ ശരിവയ്ക്കുന്നു.

ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് മുഹമ്മദ് അസിം മാലിക്കിന് പുതിയ ചുമതല നല്‍കിയത്. 2024 ഒക്ടോബറില്‍ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ഡയറക്ടര്‍ ജനറലായി മാലിക്കിനെ നിയമിച്ചു. ചൊവ്വാഴ്ച പാക് കാബിനറ്റ് ഡിവിഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ജനറല്‍ മാലിക്കിന് എന്‍എസ്എയുടെ ചുമതല ഔദ്യോഗികമായി നല്‍കുകയായിരുന്നു.

ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലിക് എച്ച്‌ഐ (എം), ഡിജി (ഐ), അടിയന്തര പ്രാബല്യത്തോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ അധിക ചുമതല വഹിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

പാക്കിസ്ഥാനിലെ പത്താമത്തെ എന്‍എസ്എ ആണ് അദ്ദേഹം, എന്നാല്‍ സേവനമനുഷ്ഠിക്കുന്ന ഒരു ഐഎസ്ഐ മേധാവിക്ക് രണ്ട് പ്രധാന സ്ഥാനങ്ങളില്‍ ഒരേസമയം സേവനമനുഷ്ഠിക്കാന്‍ ചുമതല നല്‍കുന്നത് ഇതാദ്യമാണെന്ന് പാക്മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here