പൂനെ | തലേഗാവ് ദബാഡെയ്ക്ക് സമീപമുള്ള ഇന്ദൂരി ഗ്രാമത്തില്‍ കാമുകനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ആവര്‍ത്തിച്ച് അടിച്ച് കെട്ടിയിട്ട് കൊലപ്പെടുത്തിയ കേസില്‍ 30 വയസ്സുള്ള യുവതിയെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢില്‍ നിന്നുള്ള ഇന്ദൂരി നിവാസിയും കൂലിപ്പണിക്കാരനുമായ കമല്‍ രാംദയാല്‍ മധുകറാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കമലും കുറ്റാരോപിതയായ സ്ത്രീയും വിവാഹിതരായിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാന്‍ കമല്‍ തയ്യാറാകാത്തിനെത്തുടര്‍ന്നാണ് യുവതി ഈ കടുംകൈ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

കമല്‍ മദ്യപിച്ച നിലയില്‍ യുവതിയുടെ വീട്ടില്‍ എത്തിയതായി കരുതപ്പെടുന്നു. തുടര്‍ന്ന് ഇരുവരും വഴക്കായി. അതിനിടയില്‍ യുവതി അയാളുടെ കൈകളും കാലുകളും കെട്ടിയിട്ടശേഷം ക്രിക്കറ്റ് ബാറ്റ് എടുത്ത് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കമലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമലിന്റെ സഹോദരി പിന്നീട് തലേഗാവ് എംഐഡിസി പോലീസ് സ്റ്റേഷനില്‍ ഔദ്യോഗിക പരാതി നല്‍കി. തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കമലിന് ഭാര്യയും നാല് കുട്ടികളുമുണ്ട്. കുറ്റാരോപിതയായ യുവതിക്ക് ഭര്‍ത്താവും ഒരു മകളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here