ന്യൂഡല്‍ഹി | ഹണിമൂണിനിടെ ഇന്‍ഡോര്‍ ആസ്ഥാനമായുള്ള ബിസിനസുകാരനായ ഭര്‍ത്താവ് രാജ രഘുവംശിയെ മേഘാലയയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സോനം രഘുവംശിയെയും മറ്റ് നാല് പേരെയും ഷില്ലോങ്ങിലെ കോടതിയില്‍ ഹാജരാക്കി. ഇവരെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ കോടതി വിട്ടു. അഞ്ച് പ്രതികളെയും 10 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ്് 24 കാരിയായ സോനത്തെ കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചനയില്‍ പങ്കാളികളെന്ന് ആരോപിക്കപ്പെടുന്ന നാല് പേരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നതായി കരുതപ്പെടുന്ന സോഹ്‌റയിലെ (ചിറാപുഞ്ചി) കുറ്റകൃത്യം നടന്ന സ്ഥലത്ത് ഇവരെ എത്തിക്കും. മെയ് 23 ന് മനോഹരമായ സോഹ്‌റ മേഖലയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് രാജ രഘുവംശി കൊല്ലപ്പെട്ടത്. ഭാര്യ സോനവുമൊത്തുള്ള മധുവിധു വേളയിലാണ് കൊലപാതകം നടന്നത്. ഭാര്യ ക്വട്ടേഷന്‍ നല്‍കിയതാണെന്നത് പുറത്തായതോടെയാണ് രാജ്യം ഞെട്ടിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു തുടങ്ങിയത്.

മെയ് 11 നായിരുന്നൂ, രാജയും (29) സോനവും വിവാഹിതരായത്. മെയ് 23 ന് വടക്കുകിഴക്കന്‍ സംസ്ഥാനത്തേക്കുള്ള ഹണിമൂണ്‍ യാത്രയ്ക്കിടെയാണ് ദാരുണമായ സംഭവമുണ്ടായത്. ജൂണ്‍ 2 ന് കിഴക്കന്‍ ഖാസി ഹില്‍സ് ജില്ലയിലെ സോഹ്ര പ്രദേശത്തെ ഒരു വെള്ളച്ചാട്ടത്തിനടുത്തുള്ള ആഴത്തിലുള്ള മലയിടുക്കിലാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here