ഛത്തീസ്ഗഡ് | സുക്മയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇവരുടെ ആയുധങ്ങളും കണ്ടെടുത്തു. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വിരുദ്ധ വേട്ട സുരക്ഷാ സേന ശക്തമാക്കുകയാണ്. അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ നിരോധിത ഗ്രൂപ്പിലെ നിരവധി ഉന്നതരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാവോയിസ്റ്റ് ബാധിത സുക്മ ജില്ലയില്‍ സുരക്ഷാ സേനയുടെ ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണ്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, സുക്മ ജില്ലയിലെ കുക്കര്‍ണര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് സുരക്ഷാ സംഘം ഒരു ഓട്ടോമാറ്റിക് ആയുധവും പിടിച്ചെടുത്തു. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ നടക്കുന്നുണ്ട്. സുക്മ പോലീസ് സൂപ്രണ്ട് (എസ്പി) കിരണ്‍ ചവാന്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചു.
ജൂണ്‍ 9 ന് സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ ശക്തമായ ഒരു ഐഇഡി സ്‌ഫോടനം നടത്തിയിരുന്നു. ദേശീയ പാതയിലെ ഡോന്ദ്ര ഗ്രാമത്തില്‍ നടന്ന സ്‌ഫോടനത്തില്‍ എഎസ്പി ആകാശ് റാവു ഗിരിപുഞ്ചെയ്ക്കും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഗുരുതരമായി പരിക്കേറ്റു. എഎസ്പി ആകാശ് റാവു ഗിരിപുഞ്ചെ പിന്നീട് മരണപ്പെട്ടു. ഇതേത്തുടര്‍ന്നാണ് സുരക്ഷാസേന നടപടികള്‍ ശക്തമാക്കിയത്.
മാവോയിസ്റ്റ് പ്രശ്‌നത്തിന്റെ ഏകദേശം 77 ശതമാനവും ഛത്തീസ്ഗഡിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ബാക്കി 23 ശതമാനം ജാര്‍ഖണ്ഡ്, ഒഡീഷ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന എന്നിവയുള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിഷ്ണു ഡിയോ സായ് പറഞ്ഞു.