ന്യൂഡല്‍ഹി | ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഡി.യു ലക്ഷ്മിഭായ് കോളേജ് പ്രിന്‍സിപ്പല്‍ ചുമരില്‍ ചാണകം പൂശുന്ന വീഡിയോ വൈറലായി. ഗവേഷണത്തിന്റെ ഭാഗമായാണ് ക്ലാസ് മുറികളില്‍ ചാണകം പൂശിയതെന്ന് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല പറഞ്ഞെങ്കിലും സോഷ്യല്‍മീഡിയായില്‍ വിമര്‍ശനം ഉയരുകയാണ്. ഒരു ഫാക്കല്‍റ്റി അംഗം നടത്തിയ ഗവേഷണ പദ്ധതിയുടെ ഭാഗമായാണത്രേ പ്രിന്‍സിപ്പല്‍ ചുമരില്‍ ചാണകംതേച്ചത്. വിവാദമായതോടെ ഗവേഷണഫലത്തിന് കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രിന്‍സിപ്പലിന്റെ മറുപടി.

https://twitter.com/azharfru1/status/1911525488381620673

പോര്‍ട്ട ക്യാബിനുകളിലാണ് ഗവേഷണം നടക്കുന്നത്. പൂര്‍ണ്ണ വിവരങ്ങള്‍ അറിയാതെ ചിലര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നൂവെന്നും പ്രത്യുഷ് വത്സല പറഞ്ഞു. 1965 ല്‍ ലക്ഷ്മിഭായ് കോളേജ് സ്ഥാപിതമായതും ഝാന്‍സിയിലെ റാണി ലക്ഷ്മിഭായിയുടെ പേരിലുമാണ് അറിയപ്പെടുന്നത്. അശോക് വിഹാറിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്, ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

യുപിഎസ്സി ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന പ്രശസ്ത അധ്യാപകനും പ്രൊഫസറുമായ വിജേന്ദര്‍ ചൗഹാന്‍ എക്‌സില്‍ ഇങ്ങനെ വിമര്‍ശിച്ചു.’അവര്‍ എന്റെ യൂണിവേഴ്സിറ്റിയിലെ ഒരു കോളേജിന്റെ പ്രിന്‍സിപ്പലാണ്. ക്ലാസ് മുറിയിലെ ചുവരുകളില്‍ പശുവിന്റെ ചാണകം പ്ലാസ്റ്റര്‍ ചെയ്യുന്നു. എനിക്ക് പല കാര്യങ്ങളിലും ആശങ്കയുണ്ട് – ഒന്നാമതായി- നിങ്ങള്‍ ഒരു തൊഴിലുടമയും അപേക്ഷകനുമാണെങ്കില്‍, ഇത്രയും അക്കാദമിക് നേതാവുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് പഠിച്ചതാണെങ്കില്‍ – അവര്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത എന്താണ്?”.

LEAVE A REPLY

Please enter your comment!
Please enter your name here