ന്യൂഡല്‍ഹി | അമേരിക്കയുടെ വ്യാപാരയുദ്ധത്തില്‍ ചൈന തിരികെ വെല്ലുവിളിച്ചതോടെ ഇന്ത്യയ്ക്ക് സുവര്‍ണ്ണനേട്ടം. അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍- ഐഫോണ്‍ നിര്‍മ്മാണം പൂര്‍ണ്ണമായും ചൈനയില്‍നിന്നും ഇന്ത്യയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.

വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ അടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് വമ്പന്‍ ഊര്‍ജ്ജമാണ് ഈ വാര്‍ത്തകള്‍ നല്‍കുന്നത്. അമേരിക്കന്‍ വിപണിയിലേക്കുള്ള ഐഫോണുകള്‍ മാത്രമാവും ഇന്ത്യയില്‍ നിര്‍മ്മിക്കുക. മറ്റ് രാജ്യങ്ങളിലേക്കുള്ള ഐ ഫോണ്‍ നിര്‍മ്മാണം കുറകാലം കൂടി ചൈനയില്‍ നിലനിര്‍ത്തിയേക്കും.

ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക മറ്റ് രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവയാണ് നിശ്ഛയിച്ചിരിക്കുന്നത്. ഇതാണ് വന്‍കിട കമ്പനികളെ ഇനിമുതല്‍ ഇന്ത്യയെ പ്രിയപ്പെട്ടതാക്കുന്ന ഘടകം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനങ്ങളെ ഇന്ത്യയ്ക്ക് അനുയോജ്യമാംവിധം മാറ്റിയെടുക്കുകയാണ് മോഡി സര്‍ക്കാരും. ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ബിവൈഡിയെ ഒഴിവാക്കുന്നതായും പകരം അമേരിക്കയിലെ ടെസ്ലല കാര്‍ കമ്പനിയുടെ ഫാക്ടറികള്‍ സ്ഥാപിക്കുമെന്നും കേന്ദ്ര വ്യവസായമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. അമേരിക്കയോടൊപ്പം ചേര്‍ന്ന് വ്യാപരയുദ്ധ സാഹചര്യം ഇന്ത്യയ്ക്ക് ഗുണകരമാക്കാനാണ് ഈ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here