തിരുവനന്തപുരം | തൃശൂര്‍ പൂരം കലക്കാന്‍ എഡിജിപി അജിത് കുമാറുമായി ചേര്‍ന്ന് ബിജെപി ഗൂഢാലോചനയെന്ന് പ്രതിപക്ഷം ആരോപിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട എ.ജയകുമാറിനെ ആര്‍.എസ്.എസ്. പദവികളില്‍ നിന്നും മാറ്റിയത് ചര്‍ച്ചയാകുന്നു. ആരോപണങ്ങള്‍ വന്ന് മാസങ്ങള്‍ക്കിപ്പുറമാണ് നടപടി. പ്രചാരകന്‍മാരുടെ യോഗത്തിലാണ് തീരുമാനം. വിശേഷാല്‍ സമ്പര്‍ക്ക് പ്രമുഖ്, പ്രചാരക് എന്നീ ചുമതലകളില്‍ നിന്നാണ് എ.ജയകുമാറിനെ നീക്കിയത്.

2023 മേയ് മാസത്തിലാണ് വിവാദകൂടിക്കാഴ്ച നടന്നത്. പാറേമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍എസ്എസ് ക്യാംപിനിടെയാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിനുവേണ്ടി ഇടപെട്ടത് ജയകുമാറായിരുന്നൂവെന്നാണ് ആരോപണം ഉയര്‍ന്നത്.
ജയകുമാര്‍ അയച്ച കാറിലെത്തിയാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയെ കാണാന്‍ എഡിജിപി അജിത് കുമാര്‍ പോയത്.

ആര്‍എസ്എസ് നേതാവിനെ കണ്ടത് സ്വകാര്യ സന്ദര്‍ശനം ആയിരുന്നുവെന്നും സഹപാഠിയായ ജയകുമാറിന്റെ ക്ഷണപ്രകാരം കൂടെ പോയതാണന്നും അജിത് കുമാര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ പൂരം കലക്കാനുള്ള ബിജെപി – സിപിഎം ഗൂഢാലോചന നടത്തിയത് ഈ കൂടിക്കാഴ്ചയിലായിരൂന്നൂവെന്നാണ്് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നത്. എന്നാല്‍, ജയകുമാറിനെ ചുമതലകളില്‍ നിന്ന് നീക്കിയത്
സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here