തിരുവനന്തപുരം | കേരളത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ഇതോടെ ഇനിയുള്ള 52 ദിവസം മത്സ്യബന്ധനമുണ്ടാകില്ല. ചട്ടംലംഘിച്ച് കടലില്‍ പോകുന്നത് തടയാന്‍ ഫിഷറിസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ നിരീക്ഷണമുണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു. ഇന്ന് അര്‍ധരാത്രിക്ക് ശേഷം ഒരു ബോട്ടുകളേയും കടലിലേക്ക് വിടില്ല. ഇനി ഓഗസ്റ്റ് ഒന്നിനു പുലര്‍ച്ചെ മുതലാകും ഇനി ബോട്ടുകള്‍ കടലിലേക്കു പോകുന്നത്. നിരോധനത്തെ തുടര്‍ന്ന് പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. അനുബന്ധതൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടമാകും. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ചെറിയ വള്ളങ്ങള്‍ മാത്രമാകും കടലില്‍ ഇറങ്ങുക. അന്യ സംസ്ഥാന മത്സ്യത്തൊഴിലാളികളും നാടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here