തിരുവനന്തപുരം | മലയാളസിനിമയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പോലീസ് കേസുകളും റദ്ദാക്കാന്‍ തീരുമാനമെന്ന് റിപ്പോര്‍ട്ട്. മൊഴി നല്‍കിയ വ്യക്തികള്‍ കേസുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലാത്തതിനാലാണ് ഈ തീരുമാനമെടുക്കുന്നതെന്നാണ് വിവരം.

ആകെ 35 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 21 എണ്ണം മുമ്പ് ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 14 എണ്ണം കൂടി അവസാനിപ്പിക്കും, ഈ മാസം ഇക്കാര്യം ചൂണ്ടിക്കാട്ടി അതത് കോടതികളില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും. മലയാള ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന്, സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ലൈംഗിക പീഡന ആരോപണങ്ങള്‍ ചില വ്യക്തികള്‍ ഉന്നയിച്ചു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട്, വിവിധ പോലീസ് സ്റ്റേഷനുകളിലായി 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച 30 കേസുകള്‍ തുടരും. ഇതില്‍ നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, സിദ്ദിഖ്, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ ഉള്‍പ്പെട്ടവ ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here