ന്യൂഡല്‍ഹി | ഹരിയാനയില്‍ കോണ്‍ഗ്രസിന് വന്‍ വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണു പ്രവചനം.

55 മുതല്‍ 62 വരെ സീറ്റുകള്‍ ഹരിയാനയില്‍ കോണ്‍ഗ്രസിനു ലഭിക്കുമെന്നാണ് പ്രവചനം. ന്യൂസ് 18, പീപ്പിള്‍സ് പള്‍സ്, ദൈനിക് ഭാസ്‌കര്‍, റിപ്പബ്ലിക് ഭാരത്, ദൈനിക് ഭാസ്‌കര്‍, ധ്രുവ് റിസര്‍ച്ച് സര്‍വേകള്‍ അടക്കം കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് പ്രവചിച്ചിട്ടുണ്ട്. ബിജെപിക്ക് 18 മുതല്‍ 24 സീറ്റുകളാണ് പ്രവചിക്കുന്നത്. അതേസമയം കോണ്‍ഗ്രസിനു കൈ കൊടുക്കാതെ ഒറ്റയ്ക്ക് മത്സരിച്ച എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പറഞ്ഞുവയ്ക്കുന്നത്.

ഇന്ത്യാ ടുഡേ സീ വോട്ടര്‍ സര്‍വേയില്‍ ബി.ജെ.പിക്കാണ് ജമ്മുവില്‍ മുന്‍തൂക്കം. 27 മുതല്‍ 31 സീറ്റുവരെ ബി.ജെ.പി നേടുമെന്ന് പ്രവചിക്കുമ്പോള്‍ ഇന്ത്യ സംഖ്യത്തിന് 11 മുതല്‍ 15 വരെ സീറ്റുകളാണ് അവര്‍ മാറ്റിവച്ചിട്ടുള്ളത്. റിപ്പബ്ലിക് സര്‍വേ ജമ്മു കാശ്മീരില്‍ തൂക്കു സഭയാണ് പ്രവചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here