ന്യൂഡല്‍ഹി | യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ സിദ്ദിഖിന് താല്‍ക്കാലിക ആശ്വാസം. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച കോടതി, കേസ് നല്‍കാന്‍ കാലതാമസമുണ്ടായതില്‍ മറുപടി ലഭിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി.

ജഡ്ജിമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നു സിദ്ദിഖിന്റെ അഭിഭാഷകരോടു കോടതി നിര്‍ദ്ദേശം നല്‍കി. സിദ്ദിഖ് മലയാള സിനിമയിലെ സൂപ്പര്‍താരമാണെന്നുള്ളതും പരാതിക്കാരിയുമായുളള്ള പ്രായവ്യത്യാസവും അതിജീവിതയുടെയും സര്‍ക്കാരിന്റെയും അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പരാതിക്കാരി 2019 മുതല്‍ 2022വരെ ഫേസ്ബുക്കിലിട്ട പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ദിഖിനു വേണ്ടി മുകള്‍ രോഹത്ഗി വാദങ്ങള്‍ നിരത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here