ന്യൂഡല്‍ഹി | അമേരിക്കയിലെത്തിയ പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീറിന് വിദേശത്തുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ ഉള്‍പ്പെടുന്ന പ്രതിഷേധക്കാരുടെ കൂക്കിവിളി. ‘കൂട്ടക്കൊലപാതകി’ എന്നും ‘അസിം മുനീര്‍, നീ ഒരു ഭീരുവാണ്’ ‘നാണക്കേടാണ്’ എന്നുമെല്ലാം വിളിച്ചായിരുന്നൂ പ്രതിഷേധം. പാകിസ്ഥാനില്‍ ‘തടസ്സമില്ലാത്ത ജനാധിപത്യം’ പുനഃസ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാന്‍ അനുകൂലികളാണ് വന്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പാകിസ്ഥാന് നാണക്കേടായി മാറുകയും ചെയ്തു. വാഷിംഗ്ടണിലെ ഒരു ഹോട്ടലില്‍ എത്തിയപ്പോഴായിരുന്നൂ അസിം മുനീറിനുനേരെ പ്രതിഷേധമുണ്ടായത്.
ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പിടിഐയുടെ യുഎസിലെ വിദേശ യൂണിറ്റും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. മുനീറിനെതിരായ ഒരു പ്രക്ഷോഭത്തിന്റെ വീഡിയോ പങ്കിട്ടുകൊണ്ട്, എക്സില്‍ ഒരാള്‍ ഇങ്ങനെ എഴുതി – ”വാഷിംഗ്ടണ്‍ ഡിസിയിലെ പാകിസ്ഥാന്‍-അമേരിക്കക്കാര്‍ ഫോര്‍ സീസണ്‍സ് ഹോട്ടലിന് പുറത്ത് പ്രതിഷേധിക്കുന്നു, ജനറല്‍ അസിം മുനീറിനെ പാകിസ്ഥാന്‍ ജനതയ്ക്കെതിരെ അദ്ദേഹം ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.”

ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ പാക്‌സൈന്യത്തിന് വന്‍ നഷ്ടം സംഭവിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം, അസിം മുനീറിനെ അടുത്തിടെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here