Tuesday, May 30, 2023

Creating liberating content

Home Blog

സ്വർണ നിറമുള്ള ടാൻസ്പരന്റ് ഗൗൺ, ശരീര നിറമുള്ള ഇന്നർ … വീണ്ടും ചർച്ചയായി ഉർഫി

ഗോൾഡൻ നിറത്തിലുള്ള ട്രാൻസ്പരന്റ് ഗൗണാണ് ഉർഫി ജാവേദ് ധരിച്ചത്. സ്ലീവ് ലെസ് ഗൗണിന് താഴെയായി ശരീരത്തിന്റെ അതേ നിറമുള്ള ഒരു ഇന്നറും. നടിയുടെ പുത്തൻ ലുക്ക് പതിവു പോലെ ഇക്കുറിയും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മുംബൈയിലെ ബേട്ടി ഫണ്ട് റൈസർ ഫാഷൻ ഷോയിലാണ് പുത്തൻ ലുക്കിൽ ഉർഫി എത്തിയത്. 

ശരീരം മുഴുവനായി കാണുന്ന രീതിയിലായിരുന്നു വസ്ത്രം. ട്രാൻസ്പരന്റ് ഗൗണിനൊപ്പം കമ്മൽ മാത്രമാണ് ആക്സസറി. ഇതാണ് ഇത്തവണ വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. ഡാർക്ക് കളർ ലിപ്സ്റ്റിക്കും സ്മോക്കി ഐസും ഉർഫിക്ക് സെക്സി ലുക്ക് നൽകി. സമാനമായ വസ്ത്രധാരണത്തിന്
റിയാനയും മേഗൻ ഫോക്സുമെല്ലാം നേരത്തെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.


സോഷ്യൽ മീഡിയയിൽ ഉർഫിക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്.

ഇര സാധാരണക്കാരും വിദ്യാർത്ഥികളും… ലഹരി മാഫിയ തഴച്ചു വളരുന്നു

കൊച്ചി | സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ തഴച്ചു വരുന്നു. സാധാരണക്കാരെയും വിദ്യാർത്ഥികളും ലക്ഷ്യമിട്ട് മാഫിയാ സംഘങ്ങൾ വേരുറപ്പിക്കുമ്പോൾ പിടിക്കപ്പെടുന്നത് അപൂർവ്വം കേസുകളാണ്. കേരളത്തിൽ അടക്കം വിതരണം ചെയ്യാനായി എത്തിച്ച 2500 കിലോ മരുന്നാണ് കഴിഞ്ഞ ദിവസം പുറംകടലിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം തലസ്ഥാനത്തു എക്സൈസ് നടത്തിയത് കഞ്ചാവ് വേട്ടയാണ്. എം ഡി എം എയുമായി പിടിയിലാകുന്നതിൽ അധികവും താഴെ തട്ടിലെ വിതരണക്കാരാണ്. അന്വേഷണം അവരിൽ അവസാനിക്കുകയും ചെയ്യുന്നു.

12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത പരിശോധനയില്‍ കൊച്ചിയിൽ പിടികൂടിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2,500 കിലോ മെഥാംഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാശിഷ് ഓയില്‍ തുടങ്ങിയവ ലഹരി പദാര്‍ത്ഥങ്ങളാണ് പിടികൂടിയത്. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെഥാംഫിറ്റമിന്‍ ശേഖരമാണിത്.

അഫ്ഗാനില്‍നിന്ന് കടല്‍മാര്‍ഗം കൊണ്ടുപോയ ലഹരിശേഖരമാണ് നാര്‍കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോയും നേവിയും ചേര്‍ന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്താന്‍ സ്വദേശി പിടിയിലായിട്ടുണ്ട്.

drug haul kochi nbc navy

ലീഡിൽ കേവലഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ്; ബിജെപി ക്യാമ്പ് മൂകം, ജനതാദളിനും തിരിച്ചടി

ബെംഗളൂരു | നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്ന കർണാടകയിൽ കേവല ഭൂരിപക്ഷവും കടന്ന് കോൺഗ്രസ് അധികാരത്തിലേക്ക്. ശക്തികേന്ദ്രങ്ങളിലാണ്  ബിജെപി തകർന്നടിഞ്ഞത്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടർ പരാജയം ഏറ്റുവാങ്ങി. പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ വൻ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് കുതിക്കുകയാണ്.



അതേസമയം പല ബി.ജെ.പി പ്രമുഖർ പിന്നിലാണ്. സിപിഎം ഏറെ പ്രതീക്ഷ പുലർത്തിയ ബാഗേപ്പള്ളിയിൽ കോൺഗ്രസിനു പിന്നിൽ മൂന്നാം സ്ഥാനത്താണ്. നിർണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനായില്ല. 500, 1000 വോട്ടുകൾ മാത്രം ലീഡ് നിലയുള്ള 30 ൽ പരം സീറ്റുകളാകും അവസാന മണിക്കൂറുകളിലെ കക്ഷിനിലയിൽ നിർണായകമാകുക. 7 മണ്ഡ‍ലങ്ങളിൽ സ്വതന്ത്രരാണ് മുന്നിൽ. ഇവരിൽ പലരും കോൺഗ്രസിന്റെയോ ബിജെപിയുടെയോ റിബലുകളാണ്.

ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രം, സാമൂഹിക മാധ്യമങ്ങളിൽ ആൻഡ്രൂ മക് കാർത്തിയുടെ ചിത്രം വയറൽ

ഇതുവരെ പകര്‍ത്തിയതില്‍ ചന്ദ്രന്റെ ഏറ്റവും സമഗ്രമായ ചിത്രമാണ് തന്റേതെന്ന് അവകാശപ്പെടുകയാണ് അമേരിക്കന്‍ ആസ്‌ട്രോ ഫോട്ടോഗ്രാഫറായ ആന്‍ഡ്രൂ മക് കാര്‍ത്തി.  ചന്ദ്രന്റെ ചിത്രം ആന്‍ഡ്രൂ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞ ചിത്രങ്ങളില്‍ ചന്ദ്രന്റെ ഉപരിതലം ഏറ്റവും സ്പഷ്ടമായി കാണാം, ഏറ്റവും സൂക്ഷ്മമായ ഘടകങ്ങള്‍വരെ വ്യക്തമാണ്.

രണ്ട് ദൂരദര്‍ശിനികളും പലപ്പോഴായി പകര്‍ത്തിയ 2,80,000 ചിത്രങ്ങളുപയോഗിച്ചാണ് ചന്ദ്രന്റെ ഏറ്റവും സമഗ്രമായ ചിത്രം താന്‍ സ്വന്തമാക്കിയതെന്ന് ആന്‍ഡ്രൂ അവകാശപ്പെടുന്നു. ഫുള്‍സൈസ് ചിത്രത്തിന് ഒരു ജിഗാപിക്‌സല്‍ലിനേക്കാള്‍ വലിപ്പമുണ്ടെന്ന് ആന്‍ഡ്രൂ പറയുന്നു. ചിത്രം സൂം ചെയ്ത് നോക്കിയാല്‍ കൂടുതല്‍ വ്യക്തത വരുമെന്നും ആന്‍ഡ്രൂ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ചന്ദ്രന്റെ മുഴുച്ചിത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കരുതെന്നും അത് നിങ്ങളുടെ കമ്പ്യൂട്ടറിനെ തകര്‍ക്കുമെന്നും ട്വിറ്ററില്‍ ചിത്രം പങ്കുവെച്ച് ആന്‍ഡ്രൂ കുറിച്ചു. ചിത്രത്തിന്റെ പകര്‍പ്പിനായി തന്റെ വെബ്‌സൈറ്റിന്റെ ലിങ്കും ആന്‍ഡ്രൂ ഷെയര്‍ ചെയ്തിട്ടുണ്ട്.

വന്ദേഭാരതിന്റെ സമയക്രമം 19 മുതൽ മാറും

തിരുവനന്തപുരം | കേരളത്തിലെ വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ സ്‌റ്റേഷനുകളിലേക്ക് ട്രെയിന്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം. പുതുക്കിയ സമയക്രമം മേയ് 19 നു നിലവിൽ വരും.

തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടുനിന്നും വന്ദേഭാരത് യാത്ര ആരംഭിക്കുന്ന സമയത്തിലോ മറ്റു സ്‌റ്റേഷനുകളില്‍ എത്തുന്ന സമയത്തിലോ മാറ്റമില്ല.
തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് ഇനി കൊല്ലത്തെത്തുന്നത് രാവിലെ 6.08നായിരിക്കും. 6.10ന് പുറപ്പെടും. 7.24ന് കോട്ടയെത്തുന്ന ട്രെയിന്‍ 7.27ന് യാത്ര തിരിക്കും. എറണാകുളത്ത് 8.25ന് എത്തുന്ന ട്രെയിന്‍ 8.28ന് പുറപ്പെടും. തൃശ്ശൂരില്‍ 9.30ന് എത്തുന്ന ട്രെയിന്‍ 9.32ന് പുറപ്പെടും. മടക്കയാത്രയില്‍ വൈകീട്ട് 18.10ന് തൃശ്ശൂരിലെത്തും. 18.12ന് പുറപ്പെടും. എറണാകുളത്ത് 19.17ന് എത്തും. 19.20ന് അവിടെനിന്നും പുറപ്പെടും. കോട്ടയത്ത് 20.10ന് എത്തുന്ന ട്രെയിന്‍ 20.13ന് യാത്ര പുനരാരംഭിക്കും. തുടര്‍ന്ന് 21.30ന് കൊല്ലത്തെത്തി 21.32ന് അവിടെനിന്നും പുറപ്പെടുന്ന രീതിയിലായിരിക്കും സമയക്രമം.

നവജാത ശിശുവിനെ മാതാപിതാക്കൾ കൊന്നു, അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

തൊടുപുഴ | ഇടുക്കി കമ്പംമേട്ടില്‍ നവജാത ശിശുവിനെ അന്യസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കൾ കഴുത്തുഞെരിച്ചു കൊന്നു. ഭാര്യാഭർത്താക്കൻമാരെ പോലെ താമസിച്ചിരുന്ന മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശികളായ സാധുറാം, മാലതി എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ മാസം ഏഴാം തീയതിയാണ് സംഭവം. കുട്ടി ജനിച്ച ഉടന്‍ മരിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന സൂചന പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയും മാതാപിതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.

നാഥുറാമും മാലതിയും നിയമപരമായി വിവാഹിതരായിരുന്നില്ല. നാട്ടില്‍വെച്ച് മാലതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കുടുംബത്തെ ഭയന്ന് ഇവര്‍ കേരളത്തിലേക്ക് തോട്ടംതൊഴിലാളിയായി വരികയായിരുന്നു. ഒരു എസ്‌റ്റേറ്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. കെട്ടിടത്തിനു സമീപത്തുള്ള ശുചിമുറിയില്‍വെച്ചാണ് കുഞ്ഞിന് ജന്മംനല്‍കിയത്. അവിടെവെച്ചുതന്നെ കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്.

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് ഓഡിനന്‍സ്, സമരം നിര്‍ത്തി കെ.ജി.എം.ഒ.എ, പ്രതിഷേധം തുടരും

തിരുവനന്തപുരം | ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരും. പ്രധാന ആശുപത്രികളില്‍ പോലീസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കാനും കൊട്ടാരക്കരയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.

2021ലെ കേരള ആരോഗ്യരക്ഷ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (ആക്രമവും സ്വത്തിനുള്ള നാശവും തടയല്‍) നിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കുന്നതിനാണ് ഭേദഗതി കൊണ്ടുവരുന്നത്. ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ സമരം തുടരേണ്ടതില്ലെന്ന് കെ.ജി.എം.ഒ.എ തീരുമാനിച്ചു. എന്നാല്‍, തൊഴിലിടങ്ങളിലെ സുരക്ഷ പൂര്‍ണമായും ഉറപ്പാക്കുന്നതുവരെ വി.ഐ.പി. ഡ്യുട്ടികള്‍ ബഹിഷ്‌കരിക്കും.

വാട്സ് അപ് സ്വകാര്യത ചോർത്തുമോ? ആരോപണങ്ങൾ പരിശോധിക്കാൻ കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി | ഉപയോക്താവ് അറിയാതെ വാട്സാപ്പ് രഹസ്യമായി മൈക്രോഫോൺ ഉപയോഗിക്കുന്നു എന്ന ആരോപണം കേന്ദ്രസർക്കാർ പരിശോധിക്കുന്നു. ട്വിറ്ററിലെ എന്‍ജിനീയറായ ഫോക്ക് ഡാബിരി ഉന്നയിച്ച ആരോപണം സൈബർ ലോകത്ത് ചലനങ്ങൾ സൃഷ്ടിക്കുകയാണ്.

താന്‍ ഉറങ്ങുന്ന സമയത്ത് പലതവണ വാട്‌സാപ്പ് തന്റെ ഫോണിലെ മൈക്രോഫോണ്‍ ഉപയോഗിച്ചു എന്നാണ് ഡാബിരിയുടെ ആരോപണം. അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ നിരവധിയാളുകള്‍ സമാന അനുഭവമുണ്ടായതായി അറിയിച്ച് രംഗത്തെത്തി. വാട്‌സാപ്പിനെ വിശ്വസിക്കാന്‍ കൊള്ളിലെന്ന് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കും ട്വീറ്റ് ചെയ്തു.

ഇത്തരം സ്വകാര്യതയുടെ ലംഘനം അംഗീകരിക്കാനാകില്ലെന്നാണ് ഐ.ടി. സഹമാനി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. സംഭവം അടിയന്തിരമായി പരിശോധിക്കുമെന്നും പുതിയ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെങ്കിലും എന്തെങ്കിലും ലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ ഇതില്‍ നടപടി സ്വീകരിക്കുമെന്നും. ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.

നടുങ്ങി കേരളം… ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ കുത്തിക്കൊന്നു, പ്രതിഷേധം

  • വിഷയത്തിൽ സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ ഓൺലൈനായി ഹാജരാക്കാൻ ഡിജിപിക്കു നിർദ്ദേശം.
  • സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോലിക്കിടെ ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല. ആക്രമണം ഞെട്ടിക്കുന്നതും വേദനാജനകവും ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
  • ആരോഗ്യമന്ത്രിയുടെ “എക്സ്പീരിയൻസ് കുറവ് ” പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം.

കൊല്ലം | പോലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ വനിതാ ഡോക്ടറെ കുത്തിക്കൊന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കൊല്ലം പൂയപ്പള്ളി ചെറുകരക്കോണ്ടം സ്വദേശി, അധ്യാപകനായ സാംദീപാണ് ഡോക്ടറായ വന്ദനാ ദാസിനെ അതിദാരുണമായി കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച രാത്രി സാംദീപ് വീടിന് സമീപമുള്ള ബന്ധുക്കളുമായി വഴക്കുണ്ടായി. ഇതിനിടെ കാലില്‍ മുറിവേറ്റു. സാംദീപ് വിളിച്ച് നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ച് എത്തിയ പോലീസ് പുലര്‍ച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കാലിലെ മുറിവ് തുന്നിക്കെട്ടന്നതിനിടെ ഇയാൾ അക്രമാസക്തനായി.

ശസ്ത്രക്രിയ ഉപകരണം ഉപയോഗിച്ച് ആദ്യം ബന്ധുവിനെ, പിന്നെ പോലീസിനെയും ഹോംഗാർഡിനെയും പരുക്കേൽപ്പിച്ചു. പിന്നാലെ കണ്മുന്നില്‍ കണ്ട വന്ദനയെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും പിറകിലും ഉള്‍പ്പെടെ അഞ്ചു തവണയിലേറെ മാരകമായി കുത്തേറ്റു. അതിഗുരുതരമായി പരിക്കേറ്റ വന്ദനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം രാവിലെയോടെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈന്നേരത്തോടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടു പോയി. അതിനു മുമ്പായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിക്കു മുന്നിൽ പൊതു ദർശനത്തിനു വച്ചു. വന്ദന പഠിച്ചിരുന്ന കൊല്ലത്തെ കോളജിലും പൊതുദർശനത്തിനു വച്ചശേഷമാകും കോട്ടയത്തെ വീട്ടിലെത്തിക്കുക.

ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വ്യാപക പ്രക്ഷോഭമാണ് ഉടലെടുത്തിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്നു. വിവിധ സംഘടനകളും തെരുവിലിറങ്ങി.

ഡീസൽ കാറുകൾ നിരോധിക്കുമോ? ശിപാർശ പെട്രോളിയം മന്ത്രാലയത്തിനു മുന്നിൽ

നാലു ചക്ര ഡീസൽ വാഹനങ്ങൾ 2027 ഓടെ നിരോധിക്കാൻ നിർദേശം. മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ എനര്‍ജി ട്രാന്‍സിഷന്‍ കമ്മിറ്റി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോർട്ടിലാണ് ഇ സംബന്ധിച്ച നിർദേശമുള്ളത്.

അന്തരീക്ഷ മലിനീകരണം തടയാനാണ് നടപടി. ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
എനര്‍ജി ട്രാന്‍സിഷന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരവധി മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകള്‍ പോലെ വിവിധ പങ്കാളികളുമായും ബന്ധപ്പെട്ട നടപ്പിലാക്കേണ്ട ഒന്നാണ്. ഇത് സംബന്ധിച്ച് വകുപ്പുകള്‍ തമ്മിലോ മറ്റ് മേഖലകളുമായി ബന്ധപ്പെട്ടോ ചര്‍ച്ചകള്‍ പോലും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടില്‍ യാതൊരു തീരുമാനവും സ്വീകരിച്ചിട്ടില്ലെന്ന് പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലെ ഇന്ധന ഉപയോഗത്തിന്റെ 40 ശതമാനവും ഡീസലാണെന്നാണ് റിപ്പോര്‍ട്ട്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയില്‍ 80 ശതമാനവും ഡീസലാണ് ഉപയോഗിക്കുന്നത്. എന്നാല്‍, മലിനീകരണ മുക്തമായ ഗതാഗത സംവിധാനത്തിനായി യാത്ര വാഹനങ്ങളും ചരക്ക് വാഹനങ്ങളും സി.എന്‍.ജി, എല്‍.എന്‍.ജി. പോലുള്ള ഇന്ധനങ്ങളിലേക്കും ഇലക്ട്രിക് കരുത്തിലേക്കും മാറണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. 2030-ഓടെ ഇത് 15 ശതമാനമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.

നിലവില്‍ 6.2 ശതമാനം സി.എന്‍.ജി. വാഹനങ്ങള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. രണ്ടുമാസം ഉപയോഗിക്കാനുള്ള സി.എന്‍.ജി. നേരത്തേ സംഭരിച്ചുവെക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പെട്രോളിയം മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Oil Ministry Committee Recommends Ban On Diesel Cars By 2027; Govt Says No Decision Yet

RUK Special