കോട്ടയം | അയല്‍പക്കത്ത് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന യുവാവിനെ വശീകരിച്ച് 60 ലക്ഷവും 61 പവന്റെ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതിയായ യുവതി പിടിയിലായി. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ അര്‍ജുന്‍ ഗോപിയുടെ ഭാര്യ ധന്യ അര്‍ജുനെ (37) യാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണു ധന്യയെ അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയാണെന്ന പരിഗണനയില്‍ കോടതി പ്രതിയെ ജാമ്യത്തില്‍ വിട്ടു.

2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടത്തിയത്. പ്രതിയുടെ വീടിനടുത്തു വാടകയ്ക്കു താമസിച്ചിരുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷമാണ് ധന്യ ഇയാള്‍ക്കൊപ്പം നഗ്‌നചിത്രങ്ങള്‍ എടുത്തത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നുവെന്നൂവെന്നാണ് പരാതി. ഇതിന് ഭര്‍ത്താവ് അര്‍ജ്ജുനും ഒത്താശ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഗാന്ധിനഗര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തത്. കേസില്‍ അലന്‍ തോമസ്, ധന്യയുടെ ഭര്‍ത്താവ് അര്‍ജുന്‍ എന്നിവരാണു മറ്റു പ്രതികള്‍. ഇവരെ പിടികൂടിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here