നിലമ്പൂര്‍ | നിലമ്പൂര്‍ എഴുതിയ വിധി പെട്ടിയിലായി. ഇനി ആര്‍ക്കൊപ്പമാണ് മണ്ഡലമെന്ന് അറിയാന്‍ മൂന്നുദിവസത്തെ കാത്തിരിപ്പ്. പോളിങ് അവസാനിക്കുമ്പോള്‍ 72.10 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. അവസാന പോളിങ് നില ഇനിയും ഉയരും. കഴിഞ്ഞ തവണ 75.23 ശതമാനമായിരുന്നു പോളിങ്. ഇത്തവണ് ഇത് മറികടക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതിനും വലതിനും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണിത്. പി.വി. അന്‍വറിന്റെയും ഭാവി ഈ ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കുമെന്ന് ഉറപ്പാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് എം.സ്വരാജ് പറഞ്ഞു. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 148ല്‍ വോട്ട് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here