തിരുവനന്തപുരം | ഓപറേഷന്‍ സിന്ദൂറിനുശേഷം പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ തിരികെ എത്തിത്തുടങ്ങി. ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര-സംസ്ഥാന യൂണിവേഴ്സിറ്റികളില്‍ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലര്‍ച്ചെയുമായി എഴുപത്തഞ്ചോളം വിദ്യാര്‍ത്ഥികളാണ് കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വിവിധ വിമാനങ്ങളിലും ട്രെയിനുകളിലുമായി ഇന്നും പുലര്‍ച്ചെയുമായി നാട്ടിലേക്ക് തിരിക്കും.

സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്.

അഡീഷണല്‍ റെസിഡന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തില്‍ കണ്‍ട്രോളര്‍ എ.എസ്. ഹരികുമാര്‍, ലെയ്സണ്‍ ഓഫീസര്‍ രാഹുല്‍ കെ. ജെയ്സ്വാര്‍, നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ ജെ. ഷാജിമോന്‍, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. ബൈജു, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ എന്‍. ശ്രീഗേഷ്, സി. മുനവര്‍ ജുമാന്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുനില്‍കുമാര്‍, കെ.എസ്.ഇ.ബി റെസിഡന്റ് എഞ്ചിനീയര്‍ ഡെന്നീസ് രാജന്‍, ഐ&പി.ആര്‍.ഡി അസിസ്റ്റന്റ് എഡിറ്റര്‍ രതീഷ് ജോണ്‍, അസിസ്റ്റന്റ് ലെയ്സണ്‍ ഓഫീസര്‍മാരായ റ്റി.ഒ. ജിതിന്‍ രാജ്, പി.ആര്‍. വിഷ്ണുരാജ്, എസ്. സച്ചിന്‍, ജയരാജ് നായര്‍, ആര്‍. അതുല്‍ കൃഷ്ണന്‍ എന്നിവരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 01123747079.

LEAVE A REPLY

Please enter your comment!
Please enter your name here