തിരുവനന്തപുരം | ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്നൂവെന്ന് ആരോപിച്ച് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് ഇരച്ചുകയറിയതോടെ കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹൗസ് ക്യാമ്പസ് യുദ്ധക്കളമായി മാറി. വൈസ് ചാന്‍സലറുടെ ഓഫീസ് ഉപരോധിക്കാന്‍ ശ്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പ്രവേശന കവാടത്തില്‍ പോലീസ് തടഞ്ഞു. പോലീസ് സുരക്ഷയെ മറികടന്ന് പ്രതിഷേധക്കാര്‍ പ്രധാന വാതില്‍ ബലമായി തുറന്ന് വൈസ് ചാന്‍സലറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് പ്രവേശിച്ചു.

പോലീസിന്റെ നീക്കത്തെ പ്രതിഷേധക്കാര്‍ ചെറുത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഏകദേശം ഒരു മണിക്കൂറിനുശേഷം, കൂടുതല്‍ പോലീസ് സേനയെത്തി പ്രതിഷേധക്കാരെ കെട്ടിടത്തില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. വ്യാഴാഴ്ച മുതല്‍ സര്‍വകലാശാലയിലേക്കും രാജ്ഭവനിലേക്കും വെവ്വേറെ മാര്‍ച്ചുകള്‍ നടത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. പിന്നീട്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ യൂണിവേഴ്സിറ്റിയിലെത്തി പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

‘വൈസ് ചാന്‍സലര്‍ ആര്‍എസ്എസ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍, വിദ്യാര്‍ത്ഥി സമൂഹവും ജനാധിപത്യ സംഘടനകളും അത് അനുവദിക്കില്ലെന്ന് എസ്എഫ്ഐ നേതാക്കളുമായി സംസാരിച്ച ശേഷം എം.വി. ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

https://www.facebook.com/SFI.Kerala/videos/23938754485785121

LEAVE A REPLY

Please enter your comment!
Please enter your name here