തിരുവനന്തപുരം | സംസ്ഥാനത്ത് മുട്ട വില കുതിച്ചുയരുന്നു. 5 മുതല്‍ 6 വരെയായിരുന്ന വെള്ളമുട്ടയുടെ വില 7 ആയി ഉയര്‍ന്നു. നാടന്‍ കോഴിമുട്ടയുടെ വില 7 ല്‍ നിന്ന് 9 രൂപയായി. 10 രൂപായ്ക്ക് വിറ്റിരുന്ന താറാവ് മുട്ടകള്‍ക്ക് 12 രൂപയാണ് ഇപ്പോള്‍ വിപണിയില്‍. സ്‌കൂള്‍ തുറന്നതും തണുപ്പുള്ള കാലാവസ്ഥ നീണ്ടുനില്‍ക്കുമെന്ന വാര്‍ത്തകളെത്തുടര്‍ന്ന് ഉത്തരേന്ത്യയിലടക്കം മുട്ടയുടെ ഡിമാന്റ് വര്‍ദ്ധിച്ചതുമാണ് വിലവര്‍ദ്ഛനവിന് കാരണം. വരും ദിവസങ്ങളില്‍ മുട്ടവില ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. കേരളാ തീരത്ത് ട്രോളിങ്ങ് നിരോധനവും കപ്പലപകടങ്ങള്‍ സൃഷ്ടിച്ച ആശങ്കയും മത്സ്യവിപണിയില്‍ നിന്ന് ജനങ്ങള്‍ മാറിനില്‍ക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതും ആഭ്യന്തര വിപണിയില്‍ മുട്ടയ്ക്ക് ഡിമാന്റ് കൂട്ടി. എന്നാല്‍
തമിഴ്നാട്ടിലെ നാമക്കല്‍, ആന്ധ്രാപ്രദേശിലെ വിജയവാഡ എന്നിവിടങ്ങളിലെ ഉത്പാദന കേന്ദ്രങ്ങളില്‍ ദേശീയ മുട്ട ഏകോപന സമിതി (എന്‍ഇസിസി) നിശ്ചയിച്ച നിരക്കിനെ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ ചില്ലറ വില്‍പ്പന മുട്ട വിലകള്‍ നിശ്ഛയിക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ പടര്‍ന്ന പക്ഷിപ്പനി കാരണം കോഴി ഫാമുകളുടെ പ്രവര്‍ത്തനം നിലച്ചതും തിരിച്ചടിയായി. ആഭ്യന്തര ഉദ്പാനവും കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യമായ അളവില്‍ മുട്ടകള്‍ സംഭരിക്കാന്‍ കഴിയുന്നില്ലെന്ന് പ്രാദേശിക വ്യാപാരികള്‍ പറയുന്നു. രണ്ട് ലക്ഷം മുട്ടകള്‍ ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് പലപ്പോഴും ഏകദേശം 1.25 ലക്ഷം മുട്ടകള്‍ മാത്രമേ ലഭിക്കൂ. പക്ഷേ, ഗതാഗത സംവിധാനങ്ങള്‍ക്ക് അതേ നിരക്ക് തന്നെ വ്യാപാരികള്‍ക്ക് നല്‍കേണ്ടിയും വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here