കൊച്ചി | നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കുമെന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ജൂണ്‍ 23 -നാണ് വോട്ടെണ്ണല്‍. സ്വതന്ത്ര എംഎല്‍എ: പിവി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്്. നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, മലപ്പുറം ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു.

നേരത്തെ, മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ കേല്‍ക്കറിന്റെ നിര്‍ദ്ദേശം ഇസിഐ അംഗീകരിച്ചിരുന്നു. നിലമ്പൂരില്‍ ഇപ്പോള്‍ 263 ബൂത്തുകള്‍ ഉണ്ടാകും. ഇതില്‍ 59 പുതിയ സ്ഥിരം ബൂത്തുകളും ഉള്‍പ്പെടുന്നു. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ മറ്റ് നാല് നിയമസഭാ മണ്ഡലങ്ങളില്‍ ജൂണ്‍ 19 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തില്‍, സിറ്റിംഗ് എംഎല്‍എ കര്‍സന്‍ഭായ് പഞ്ചാബായ് സോളങ്കിയുടെ മരണത്തെത്തുടര്‍ന്നാണ് കാഡി സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

സിറ്റിംഗ് അംഗം ഭയാനി ഭൂപേന്ദ്രഭായ് ഗണ്ടുഭായ് രാജിവച്ചതിനെത്തുടര്‍ന്നാണ് വിസവദര്‍ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ്. സിറ്റിംഗ് അംഗം ഗുര്‍പ്രീത് ബാസി ഗോഗിയുടെ മരണത്തെത്തുടര്‍ന്ന് പഞ്ചാബിലെ ലുധിയാന സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സിറ്റിംഗ് നിയമസഭാ അംഗം നസിറുദ്ദീന്‍ അഹമ്മദ് മരിച്ചതിനെത്തുടര്‍ന്നാണ് പശ്ചിമ ബംഗാളിലെ കാളിഗഞ്ച് നിയമസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here