പൂനെ | മഹാരാഷ്ട്രയിലെ മാവല്‍ താലൂക്കിലെ തലേഗാവിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കുന്ദ്മലയില്‍ ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള പഴയ പാലം തകര്‍ന്ന്് രണ്ട് മരണം. 32 പേര്‍ക്ക് പരിക്കേറ്റു.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലമാണ് തകര്‍ന്നത്. ശക്തമായ നദിയിലെ ഒഴുക്കില്‍ നിരവധി വിനോദസഞ്ചാരികളും നാട്ടുകാരും ഒലിച്ചുപോയെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കാണ് അവിടെയുണ്ടായിരുന്നത്. വെള്ളത്തില്‍ വീണ ആറുപേരെ മാത്രമേ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുള്ളൂ. പാലത്തില്‍ 125 വിനോദസഞ്ചാരികള്‍ ഒരേ സ്ഥലത്ത് നില്‍ക്കുകയായിരുന്നൂവെന്നാണ് വിവരം. വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്.
സംഭവത്തിന് തൊട്ടുപിന്നാലെ, നാട്ടുകാര്‍, പോലീസ്, ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പരിക്കേറ്റ 32 പേരില്‍ ആറുപേരുടെ നില ഗുരുതരമാണെന്നും അവര്‍ അടുത്തുള്ള ആശുപത്രികളില്‍ ചികിത്സയിലാണെന്നും ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here