പാക്ക് പ്രധാനമന്ത്രിയെ വസതിയില്‍നിന്ന് മാറ്റി; അസിം മുനീര്‍ പുറത്തേക്ക് ?

ന്യൂഡല്‍ഹി | ഇന്നലെ രാത്രിയില്‍ ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാക്മിസൈല്‍ ആക്രമണം തടുത്തശേഷം, പാക്കിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ ആക്രമണത്തിന്റെ ചുവടുപിടിച്ച് ബലൂചിസ്ഥാന്‍ പോരാളികള്‍ കൂടി രംഗത്തുവന്നതോടെ പാക്കിസ്ഥാന്‍ എന്ന രാജ്യം തന്നെ ഇനിയുണ്ടാകുമോ എന്ന് കണ്ടറിയണം.

അനാവശ്യമായി രാജ്യത്തെ ഈ ഗതിയിലേക്ക് എത്തിച്ച സര്‍ക്കാരിനെതിരേ പാക്ജനതയും രംഗത്തെത്തിയതോടെ പാക്ഭരണകൂടം പ്രതിസന്ധിയിലായി. ഇന്ത്യന്‍ കര-നാവിക-വ്യോമ സേനകള്‍ ഒത്തൊരുമിച്ച് നടത്തിയ നീക്കത്തില്‍ ഞെട്ടിവിറങ്ങലിച്ചിരിക്കയാണ് പാക്കിസ്ഥാന്‍.

പാക്മിസൈലുകള്‍ എല്ലാം നിലംതൊടുംമുമ്പേ അപ്രസക്തമാക്കിയശേഷം ഇന്ത്യന്‍ തിരിച്ചടി തുടങ്ങിയതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പാക്കിസ്ഥാന്റെ ഭാവി തന്നെ തുലാസിലായി. ബലൂച് വിമോചനപോരാളികളുടെ നീക്കം കൂടിയായതോടെ സൈനികമേധാവികള്‍ പോലും നാടുവിട്ടതായാണ് വിവരം. പാക് സൈനികത്തലവനടക്കം സ്ഥലം കാലിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക്കിസ്ഥാനെ പൂര്‍ണ്ണമായും വളഞ്ഞുകൊണ്ടാണ് റാവല്‍പിണ്ടിയിലും ലാഹോറിലും ഇസ്ളാമാബാദിലും കനത്ത പ്രഹരമാണ് ഇന്ത്യ നല്‍കിയത്. 1971 -നുശേഷം ഇന്ത്യന്‍നാവികസേന വീണ്ടും കറാച്ചി തുറമുഖം ലക്ഷ്യമിട്ടതും പാക്കിസ്ഥാനെ ഞെട്ടിച്ചു. പാക്സൈനികകേന്ദ്രത്തെ ചുട്ടെരിച്ചതായും സൂചനയുണ്ട്. ബലൂചിസ്ഥാന്‍ പോരാളികള്‍ കൂടി കളംനിറഞ്ഞതോടെ വരുംമണിക്കൂറുകളില്‍ മാത്രമേ പാക്കിസ്ഥാന്റെ ഭാവി എന്തായെന്ന് അറിയാന്‍ കഴിയൂ.

LEAVE A REPLY

Please enter your comment!
Please enter your name here