തിരുവനന്തപുരം | ബോയിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എയര്‍ ഇന്ത്യ ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ രണ്ടുതവണ മാറ്റിസ്ഥാപിച്ചായി സ്ഥിതീകരണം. ടേക്ക് ഓഫ് ചെയ്തതിന് നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ കട്ട്ഓഫിലേക്ക് മാറ്റി, എഞ്ചിനുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായി തെളിഞ്ഞിരുന്നു.

2019 ലെ ബോയിംഗ് നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്, കഴിഞ്ഞ മാസം തകര്‍ന്ന ബോയിംഗ് 787-8 ഡ്രീംലൈനറില്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു നിര്‍ണായക കോക്ക്പിറ്റ് മൊഡ്യൂള്‍ ഇന്ത്യ രണ്ടുതവണ മാറ്റിസ്ഥാപിച്ചത്. ഇക്കാര്യം ഇപ്പോള്‍ ബോയിങ്ങ് കമ്പനി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അപകടകാരണമല്ലെന്നാണ് കമ്പനിയുടെ വാദം. ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ രൂപകല്‍പ്പന സുരക്ഷിതമാണെന്ന് യുഎസിന്റെ വ്യോമയാന റെഗുലേറ്ററും ബോയിംഗും പറയുന്നത്.

ലണ്ടനിലേക്ക് പോകുന്ന ഡ്രീംലൈനറിന്റെ (രജിസ്‌ട്രേഷന്‍ VT-ANB) ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ (TCM) 2019 ലും 2023 ലും മാറ്റിസ്ഥാപിച്ചു, ബോയിംഗിന്റെ മെയിന്റനന്‍സ് പ്ലാനിംഗ് ഡോക്യുമെന്റ് (MPD) അനുസരിച്ച്, ഓരോ 24,000 ഫ്‌ലൈറ്റ് മണിക്കൂറിലും യൂണിറ്റ് മാറ്റേണ്ടതുണ്ട്. ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി ‘CUTOFF’ ലേക്ക് മാറ്റിയതായി അന്വേഷകര്‍ പറയുന്ന ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ TCM-ല്‍ ഉള്‍പ്പെടുന്നു. ഇത് രണ്ട് എഞ്ചിനുകളും പ്രവര്‍ത്തനരഹിതമാക്കിയതോടെ വിമാനം പെട്ടെന്ന് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി തകരുകയായിരുന്നു. ഇന്ധന കട്ട് ഓഫ് ചെയ്യുമ്പോഴുള്ള കോക്ക്പിറ്റില്‍ പൈലറ്റുമാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായെന്നാണ് ക്രാഷ് സൈറ്റില്‍ നിന്ന് കണ്ടെടുത്ത കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡിംഗുകള്‍ തെളിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here