ന്യൂഡല്‍ഹി | ജര്‍മ്മനിയില്‍ നിന്ന് ഹൈദരാബാദിലേക്ക് വന്നുകൊണ്ടിരുന്ന ലുഫ്താന്‍സ വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കി. ഇന്ത്യന്‍ അധികൃതരില്‍ നിന്ന് ലാന്‍ഡിംഗ് ക്ലിയറന്‍സ് ലഭിക്കാത്തതിനാലാണ് തിരികെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്ക് തിരിച്ചിറങ്ങിയത്.

ബോയിംഗ് 787-9 ഡ്രീംലൈനര്‍ സര്‍വീസ് നടത്തിയിരുന്ന എല്‍എച്ച് 752 എന്ന വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2:14 ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്നു. ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, വിമാനം ബള്‍ഗേറിയന്‍ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുമ്പോള്‍ പെട്ടെന്ന് ഗതി മാറ്റി ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചു. പുറപ്പെട്ടതിന് ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് സംഭവം. ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ 1:30 ന് (IST) ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (RGIA) ഇറങ്ങേണ്ട വിമാനമായിരുന്നു.

സുരക്ഷാ ഭീഷണിയുടെ സ്വഭാവം സംബന്ധിച്ച് ലുഫ്താന്‍സയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും വന്നിട്ടില്ലെങ്കിലും, ‘ബോംബ് ഭീഷണി’ ഉണ്ടെന്ന് അറിയിച്ചതായും ഇതാണ് വിമാനം തിരിച്ചിറക്കാന്‍ കാരണമായതെന്നും ആര്‍ജിഐഎ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍, ലുഫ്താന്‍സ രാത്രി താമസ സൗകര്യം ഒരുക്കി. ഇന്ന് രാവിലെ 10 മണിക്ക് അതേ വിമാനം പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here