ന്യൂഡല്‍ഹി | ആഗോള കുത്തകയായ ആമസോണില്‍ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അലക്സ, വണ്ടറി പോഡ്കാസ്റ്റുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ജോലി കുറയ്ക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടലുകള്‍ വരുന്നത്.

കിന്‍ഡില്‍ ഇ-റീഡറുകള്‍, എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍, അലക്സ വോയ്സ് അസിസ്റ്റന്റ്, സൂക്സ് ഓട്ടോണമസ് വെഹിക്കിളുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന ഡിവൈസസ് ആന്‍ഡ് സര്‍വീസസ് ഡിവിഷനില്‍ നിന്ന് ഏകദേശം 100 ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ കമ്പനി ഈ തൊഴില്‍ വെട്ടിക്കുറവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആമസോണിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കമ്പനിയുടെ ഭാവി ലക്ഷ്യമിട്ടുമാണ് പിരിച്ചുവിടലുകള്‍ നടത്തിയതെന്ന് ആമസോണ്‍ വക്താവ് ക്രിസ്റ്റി ഷ്മിഡ്റ്റ് പറഞ്ഞു. ഈ തീരുമാനങ്ങള്‍ ഒരിക്കലും നിസ്സാരമായി എടുക്കുന്നില്ലെന്നും കമ്പനിയുടെ തിരിച്ചുവരവ് സമയത്ത് ഈ ജീവനക്കാരെ പിന്തുണയ്ക്കാന്‍ ആമസോണ്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു. മുമ്പ് 2023-ല്‍, ആമസോണ്‍ അലക്സ ഡിവിഷനിലെ നിരവധിപേര്‍ക്ക് ജോലി നഷ്ടമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here