തിരുവനന്തപുരം | 2024 നവംബറിലെ ഉപതെരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് പ്രിയങ്കാ ഗാന്ധി വിജയിച്ചതിനെ ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസ് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ കേരള ഹൈക്കോടതി പ്രിയങ്കാ ഗാന്ധി വാദ്രയ്ക്ക് സമന്‍സ് അയച്ചു. ജസ്റ്റിസ് കെ ബാബുവാണ് വാദങ്ങള്‍ കേട്ട ശേഷം ഹര്‍ജി സ്വീകരിച്ച് സമന്‍സ് അയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇനി കേസ് വരുന്ന ഓഗസ്റ്റിലാണ് പരിഗണിക്കുക. നവ്യാ ഹരിദാസിന് വേണ്ടി അഭിഭാഷകന്‍ ഹരികുമാര്‍ ജി നായരാണ് ഹാജരായത്.

നവംബര്‍ 13 ന് വയനാട്ടില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി ഹരിദാസ് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തെത്തി. 5 ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് പ്രിയങ്ക വിജയിച്ചത്. എന്നാല്‍ പ്രിയങ്കയുടെയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെയും ഉടമസ്ഥതയിലുള്ള നിരവധി സ്ഥാവര സ്വത്തുക്കളുടെയും വാദ്രയുടെ പേരിലുള്ള വിവിധ നിക്ഷേപങ്ങളുടെയും വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നവ്യ ഹരിദാസ് കോടതിയില്‍ ഹര്‍ജിയില്‍ നല്‍കിയത്. വസ്തുതകള്‍ മറച്ചുവെക്കുന്നതിനും 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നിര്‍ബന്ധിത വെളിപ്പെടുത്തല്‍ വ്യവസ്ഥകളുടെ ലംഘനത്തിനുമാണെന്നുമാണ് നവ്യാ ഹരിദാസിന്റെ വാദം. പ്രിയങ്ക വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചുവെന്നും അതുവഴി നിയമത്തിലെ സെക്ഷന്‍ 123 പ്രകാരം നിര്‍വചിച്ചിരിക്കുന്ന നടപടികളിലൂടെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും ഹരിദാസ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here