ന്യൂഡല്‍ഹി | സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതികളെ സഹായിച്ച കര്‍ണാടക മുന്‍ മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍.

എന്‍സിപി അജിത് വിഭാഗം മുന്‍ നേതാവിന്റെ മരുമകളാണ് പുണെയില്‍ ജീവനൊടുക്കിയത്. ഇതേത്തുടര്‍ന്നാണ് എന്‍സിപി നേതാവായിരുന്ന രാജേന്ദ്ര ഹഗാവാനെയും മകന്‍ സുശീലും ഒളിവില്‍ പോയത്. ആ സമയത്ത് ഇവര്‍ക്ക് വേണ്ട സഹായം ചെയ്തു നല്‍കിയതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ വീര്‍കുമാര്‍ പാട്ടീലിന്റെ മകന്‍ പ്രിതം പാട്ടീലിനെ ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

രാജേന്ദ്ര ഹഗാവാനെയുടെ മരുമകള്‍ വൈഷ്ണവിയെ (26) കഴിഞ്ഞ 16-നാണു പുണെയിലെ ബാവ്ധനില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 111 പവന്‍ സ്വര്‍ണവും വെള്ളിയും ഒരു ആഡംബരക്കാറും നല്‍കി വിവാഹം നടത്തിയിട്ടും, ഭൂമി വാങ്ങാനായി 2 കോടി രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ കുടുംബം വൈഷ്ണവിയെ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.

വൈഷ്ണവിയുടെ ശരീരത്തില്‍ മരണസമയത്ത് മുപ്പതിലധികം മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരിക്കുന്നതിനു മുന്‍പ് യുവതി ക്രൂരമായ പീഡനത്തിനു വിധേയയായിട്ടുണ്ടെന്നും ഇത് കൊലപാതമാണെന്നുമാണ് ആരോപണം ഉയരുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here