ന്യൂഡല്‍ഹി | ഇന്ത്യയില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഒരു ചാര ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു യൂട്യൂബറെ അറസ്റ്റ് ചെയ്തു. ‘ജാന്‍ മഹല്‍’ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്ന ജസ്ബീര്‍ സിംഗ് എന്ന യൂട്യൂബറാണ് പിടിയിലായത്. 1 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ചാനലാണ് ഇയാളുടേത്.

നേരത്തെ പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായും പുറത്താക്കപ്പെട്ട പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനുമായ എഹ്‌സാന്‍-ഉര്‍-റഹീം എന്ന ഡാനിഷ് എന്നയാളുമായും ജസ്ബീര്‍ സിംഗ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നൂവെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു. മൊഹാലിയിലെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് സെല്ലാണ് നടപടി സ്വീകരിച്ചത്. സിംഗ് രൂപ്നഗറിലെ മഹ്ലാന്‍ ഗ്രാമത്തില്‍ താമസിക്കുന്നയാളാണ്.
ഭീകര പിന്തുണയുള്ള ചാരവൃത്തി ശൃംഖലയുടെ ഭാഗമായ പിഐഒ ഷാക്കിര്‍ എന്ന ജട്ട് രണ്‍ധാവയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി.

ഡാനിഷിന്റെ ക്ഷണപ്രകാരം ഡല്‍ഹിയില്‍ നടന്ന പാകിസ്ഥാന്‍ ദേശീയ ദിന പരിപാടിയില്‍ ജസ്ബീര്‍ പങ്കെടുത്തതായും അവിടെ വെച്ച് പാകിസ്ഥാന്‍ ആര്‍മി ഉദ്യോഗസ്ഥരെയും വ്‌ലോഗര്‍മാരെയും കണ്ടതായും അന്വേഷണത്തില്‍ വ്യക്തമായി. മൂന്ന് തവണ (2020, 2021, 2024) അദ്ദേഹം പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നു, അദ്ദേഹത്തിന്റെ ഫോണിലും ലാപ്‌ടോപ്പിലുമടക്കം ഒന്നിലധികം പാകിസ്ഥാന്‍ അധിഷ്ഠിത നമ്പറുകള്‍ ഉണ്ടായിരുന്നു. അവ ഇപ്പോള്‍ വിശദമായ ഫോറന്‍സിക് പരിശോധനയിലാണ്.

ജ്യോതി മല്‍ഹോത്രയുടെ അറസ്റ്റിനുശേഷം, പിടിയിലാകാതിരിക്കാന്‍ എല്ലാ തെളിവുകളും മായ്ക്കാന്‍ സിംഗ് ശ്രമിച്ചതായും പോലീസ് കണ്ടെത്തി. ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ വനിതാ വേ്‌ളാഗര്‍ ജ്യോതി മല്‍ഹോത്രയെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here