ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറുമായി താരതമ്യം ചെയ്ത ചിത്രം ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാള്‍വിയ പങ്കുവച്ചതിന് അതേനാണയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി മോദിയെ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ചേര്‍ത്ത് ‘ബിരിയാണി’ എന്ന വാക്ക് ചിത്രത്തിലുടനീളം അച്ചടിച്ച മറുപടി പോസ്റ്റര്‍ ബീഹാര്‍ കോണ്‍ഗ്രസ് പുറത്തിറക്കി.

ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ പാക്കിസ്ഥാന്‍ ബന്ധമാരോപിച്ച് തമ്മിലടിക്കുന്നത് ഇതാദ്യമായാണ്. ‘ഒരു അജണ്ട’ എന്ന തലക്കെട്ടിലാണ് ബിജെപി രാഹുല്‍ഗാന്ധിയുടെ ചിത്രം പങ്കുവച്ചത്. ‘രാഹുല്‍ ഗാന്ധിക്ക് അടുത്തത് എന്താണ്? നിഷാന്‍-ഇ-പാകിസ്ഥാന്‍?- ഗാന്ധി ഇപ്പോള്‍ പാകിസ്ഥാന്റെ പരമോന്നത സിവിലിയന്‍ അവാര്‍ഡിന് അര്‍ഹനാണോ എന്നും മാള്‍വിയ ചോദിച്ചു.

ഇതിനു മറുപടിയായി, പ്രധാനമന്ത്രി മോദിയെ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ചേര്‍ത്ത് ‘ബിരിയാണി’ എന്ന വാക്ക് ചിത്രത്തിലുടനീളം അച്ചടിച്ച ഒരു കൗണ്ടര്‍ പോസ്റ്റര്‍ ബീഹാര്‍ കോണ്‍ഗ്രസ് പുറത്തിറക്കി.

‘ഏക് ബിരിയാണി ദേശ് പര്‍ ഭാരി’ എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി മോദിയുടെയും മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും മുഖങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. ഷെരീഫുമായുള്ള മോദിയുടെ മുന്‍കാല നയതന്ത്ര ഊഷ്മളത ഇന്ത്യയ്ക്ക് ഒരു ബാധ്യതയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഇരു പാര്‍ട്ടികളും തങ്ങളുടെ ഡിജിറ്റല്‍ പോസ്റ്റര്‍ യുദ്ധം തുടരുമ്പോള്‍, ഗുരുതരമായ ദേശീയ സുരക്ഷാ കാര്യങ്ങളെ രാഷ്ട്രീയ നാടകമാക്കി നിസ്സാരവല്‍ക്കരിക്കുന്നൂവെന്ന വിമര്‍ശനങ്ങളാണ് പൊതുവേ രാജ്യത്ത് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here