തിരുവനന്തപുരം | വഞ്ചനാ കേസില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും വാട്‌സാപ്പില്‍ നോട്ടീസ് അയച്ച് പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പോലീസ് ഇരുവര്‍ക്കും വാട്ട്സ്ആപ്പ് വഴി നോട്ടീസ് അയച്ചത്. നടനും സംവിധായകനും രജിസ്റ്റര്‍ ചെയ്ത നോട്ടീസ് കൂടി അയയ്ക്കുമെന്ന് തലയോലപ്പറമ്പ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. വാട്ട്സ്ആപ്പ് വഴി അയച്ച നോട്ടീസിന് ഇരുവരും മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍മ്മാതാവ് പി.എസ്. ഷംനാസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടനും ചലച്ചിത്ര നിര്‍മ്മാതാവ് എബ്രിഡ് ഷൈനിനുമെതിരെ കേരളത്തിലെ തലയോലപ്പറമ്പ് പോലീസ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 406 (ക്രിമിനല്‍ വിശ്വാസ വഞ്ചന), 420 (വഞ്ചന) എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022-ല്‍ പുറത്തിറങ്ങിയ ‘മഹാവീര്യര്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക വാഗ്ദാനങ്ങള്‍ നിവിന്‍ നിറവേറ്റിയില്ലെന്നും ഇത് ബോക്‌സ് ഓഫീസില്‍ കനത്ത നഷ്ടം വരുത്തിവെച്ചെന്നും ഷംനാസ് ആരോപിക്കുന്നു.

നഷ്ടത്തിന് പരിഹാരമായി 95 ലക്ഷം രൂപ തിരികെ നല്‍കാമെന്നും എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന തന്റെ അടുത്ത ചിത്രമായ ‘ആക്ഷന്‍ ഹീറോ ബിജു 2’-ല്‍ ഷംനാസിനെ പങ്കാളിയാക്കാമെന്നും നിവിന്‍ തന്നോട് പറഞ്ഞതായി ഷംനാസ് പറയുന്നു. നിവിനും എബ്രിഡും നല്‍കിയ ഉറപ്പിനെത്തുടര്‍ന്ന്, ‘ആക്ഷന്‍ ഹീറോ ബിജു 2’-ല്‍ ഏകദേശം 1.90 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും നിര്‍മ്മാതാവ് പറഞ്ഞു. എന്നാല്‍, നിവിനും എബ്രിഡും അടുത്തിടെ ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി 5 കോടി രൂപയുടെ വിതരണ കരാര്‍ ഉണ്ടാക്കി വഞ്ചിച്ചൂവെന്നാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here