തൃശൂര്‍ | രണ്ടാം ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ കോട്ടയം കുറുച്ചി സ്വദേശിയായ പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. തൃശ്ശൂര്‍ പടിയൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെയാണ് പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. അഴുകിത്തുടങ്ങിയ നിലയിലാണ് വീട്ടിനുള്ളില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇതിനുശേഷമാണ് പ്രേംകുമാറിനെ കാണാതായത്. തുടര്‍ന്നാണ് അന്വേഷണം ഇയാളിലേക്ക് നീങ്ങിയത്. 2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here