ന്യൂഡല്‍ഹി | രാജ്യത്തുനിന്നും പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികളും ബംഗ്‌ളാദേശ് പോലീസുമായി ഏറ്റുമുട്ടല്‍. ഹസീന അനുകൂല പ്രവര്‍ത്തകര്‍ ആയുധധാരികളായി പോലീസിനെ വടികൊണ്ട് ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്യുന്നതിന്റെ ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുറഞ്ഞത് നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹസീനയ്ക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രാവിലെ ഹസീനയുടെ പൂര്‍വ്വിക വീടിലേക്കും അവരുടെ അവാമി ലീഗ് പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തിലേക്കും മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

വിദ്യാര്‍ത്ഥികളുടെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ നേതാക്കളെ വഹിച്ചുകൊണ്ട് 20 ഓളം വാഹനങ്ങളുടെ ഒരു സംഘം കലാപത്തിന്റെ അനുസ്മരണത്തിനായി എത്തിയപ്പോള്‍ ഹസീന അനുകൂല പ്രവര്‍ത്തകര്‍ ആയുധധാരികളായ പോലീസിനെ വടികൊണ്ട് ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്യുന്നതായാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. ഉന്നത നേതാക്കളെ സൈനികര്‍ കവചിത വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here