സ്വപ്‌നങ്ങളാണ് നമ്മളെ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നത്. ഒരുപോലെ സ്വപ്‌നം കണ്ട രണ്ടുപേര്‍, വഫ സജിയും കീര്‍ത്തി പ്രകാശും ഒരുമിച്ച് നീങ്ങിയതാണ് വിന്‍മീനിന്റെ കഥ. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സാരി പ്രേമികളുടെ ഇഷ്ടകേന്ദ്രമായി മാറിയ തിരുവനന്തപുരത്തെ വിന്‍മീനിലേക്ക് വിദേശത്തു നിന്നടക്കം ഓഡറുകള്‍ എത്തി തുടങ്ങി.

ഇരുവരും എം.ബി.എക്കാരണ്. നല്ല തിരക്കുള്ള ഉദ്യോഗസ്ഥരാണ്. ജോലി തിരക്ക്, വീട്ടിലെ ജോലിയൊഴിഞ്ഞിട്ട് സമയമില്ല… തുടങ്ങി നമ്മളില്‍ ബഹുഭൂരിപക്ഷവും പറയുന്ന എസ്‌ക്യൂസുകള്‍ ഇവര്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ടുതന്നെ ഇവരും ഇവര്‍ യാഥാര്‍ത്ഥ്യമാക്കിയ വിന്‍മീന്‍ എന്ന സംരംഭവും ഏവര്‍ക്കും പ്രചോദനമാണ്.
ഇന്‍സ്റ്റഗ്രാം പേജിലൂടെ വിന്‍മീന്‍ സ്‌റ്റോര്‍ സാരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത് അടുത്തിടെയാണ്. എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന ആഗ്രഹം ഇരുവര്‍ക്കും ഉണ്ടായിരുന്നു. എന്നെങ്കിലും ഒരു സംരംഭം തുടങ്ങുമ്പോള്‍ ഇടാനായി വിന്‍മീന്‍ എന്ന പേര് വഫ മനസില്‍ കുറിച്ചിരുന്നു. ഒരുമിച്ച് മുന്നേറാന്‍ തീരുമാനിച്ചപ്പോള്‍ എന്തു ചെയ്യണമെന്ന ചര്‍ച്ചയായി. ഒടുവില്‍ ഓണ്‍ലൈന്‍ സാരി വില്‍പ്പനയെന്ന ആശയത്തിലെത്തി. കുറഞ്ഞ ചെലവില്‍ തുടങ്ങാന്‍ തീരുമാനിച്ചു.
നിര്‍മ്മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ബന്ധങ്ങള്‍ ഉണ്ടാക്കി. മൂന്നു മാസം കൊണ്ട് പ്രതീക്ഷിച്ചതിനെക്കാളും വലിയ റെസ്‌പോണ്‍സ്. തമിഴ്‌നാട് പരമ്പരാഗത ശൈലിയുള്ള നാരായണപ്പട്ടായിരുന്നു ലോഞ്ചിംഗിനു തെരഞ്ഞെടുത്തത്. പിന്നാലെ കോട്ടണ്‍, സെമി കോട്ടണ്‍ ചെറ്റിനാട്, നാരായണപ്പട്ട്, കല്ല്യാണസാരികള്‍ എല്ലാം ഇപ്പോള്‍ ശേഖരത്തിലുണ്ട്. പിന്നെയും പിന്നെയും പര്‍ച്ചേഴ്‌സ് ചെയ്യുന്നവര്‍ കൂടുന്നത് ഏതൊരു സംരംഭത്തിന്റെയും വിശ്വസ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. അതാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ വിന്‍മീന്‍ സാരി പ്രേമികള്‍ക്കിടയില്‍ നിന്ന് നേടിയെടുത്തത്. 500 രൂപ മുതലുള്ള സാരികള്‍ വിന്‍മീനിലുണ്ട്.
സാരി ഉടുത്തുകാണിച്ചാലേ ആവശ്യക്കാര്‍ വാങ്ങൂ. ഷൂട്ടിംഗ്, സോഷ്യല്‍ മീഡിയ പോസ്റ്റിംഗ്, ചാറ്റ് ഹാന്‍ഡ്‌ലിംഗ്, ഓര്‍ഡര്‍ ഡെലിവറി എല്ലാം ഇവര്‍ നേരിട്ടാണ്. ഫാസ്റ്റ് ഡെലിവറി, കുറഞ്ഞ വില, ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് വിന്‍മീനില്‍ നിന്ന് തുടര്‍ച്ചയായി സാരികള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന് സാരി പ്രേമികളും പറയുന്നു. എന്തിനും ഏതിനും ഭര്‍ത്താക്കന്മാരുടെ പിന്തുണ കൂടി ആയതോടെ വിന്‍മീന്റെ വിപുലീകരണമാണ് ഇരുവരുടെയും അടുത്ത ലക്ഷ്യം. വിന്‍മീന്റെ വെബ്‌സൈറ്റ് അണിയറയില്‍ തയ്യാറാവുകയാണ്. അധികം വൈകാതെ ഫിസിക്കല്‍ സ്‌റ്റോറുകളും യാഥാര്‍ത്ഥ്യമാകുമെന്ന് വഫയും കീര്‍ത്തിയും പറയുന്നു.