ന്യൂഡല്‍ഹി | അമേരിക്കയുടെ തീരുവയുദ്ധത്തോട് ചൈനയുടെയടക്കം തിരിച്ചടി തുടങ്ങിയതോടെ ഓഹരവിപണിയില്‍ കനത്ത ഇടിവ്. ചൈന സ്വന്തമായി തീരുവ ചുമത്താന്‍ തീരുമാനിച്ചു മുന്നോട്ടുപോകുകയാണ്. എന്നാല്‍ വിയറ്റ്‌നാം പോലുള്ള മറ്റ് രാജ്യങ്ങള്‍ മെച്ചപ്പെട്ട കരാര്‍ ഉറപ്പാക്കാന്‍ യുഎസ് പ്രസിഡന്റിനെ സമീപിക്കാനാണ് തീരുമാനം.

നിരവധി രാജ്യങ്ങള്‍ക്ക് മേലുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നടപടി വന്നതോടെ ഓഹരിവിപണി തുറന്ന ഇന്നുതന്നെ വന്‍ ഇടിവാണ് ഓഹരിയില്‍ രേഖപ്പെടുത്തുന്നത്. ചൈന മുതല്‍ വിയറ്റ്‌നാം വരെ, ഏഷ്യയിലുടനീളം അമേരിക്കയുടെ പുതിയ താരിഫ് തന്ത്രത്തിന്റെ തിരിച്ചടി നേരിടുകയാണ്.

ഏഷ്യന്‍ വിപണികളില്‍ ഭൂകമ്പം

നയതന്ത്ര തന്ത്രങ്ങള്‍ ഏഷ്യയിലുടനീളമുള്ള ഓഹരി വിപണികളില്‍ നാശം വിതയ്ക്കുകയാണ്. ഹോങ്കോങ്ങിന്റെ ഹാങ് സെങ് ഏകദേശം 11 ശതമാനം ഇടിഞ്ഞു, ഷാങ്ഹായ് എസ്എസ്ഇ കോമ്പോസിറ്റ് സൂചിക 6 ശതമാനത്തിലധികം ഇടിഞ്ഞു. ടോക്കിയോയിലെ നിക്കി 225 ഏകദേശം 7 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 5 ശതമാനവും ഇടിഞ്ഞു.

ഇന്ത്യയില്‍ സെന്‍സെക്‌സും നിഫ്റ്റിയും പ്രീ-ഓപ്പണ്‍ മാര്‍ക്കറ്റ് സമയങ്ങളില്‍ 5 ശതമാനത്തിലധികം ഇടിഞ്ഞു. രാവിലെ 10:20 ഓടെ, ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടം നികത്താന്‍ ശ്രമിച്ചെങ്കിലും കനത്ത നഷ്ടത്തില്‍ തുടര്‍ന്നു. സെന്‍സെക്‌സ് 72,450 ന് താഴെ വ്യാപാരം നടത്തി, ഏകദേശം 3,000 പോയിന്റ് അഥവാ 3.90 ശതമാനം ഇടിവ് രേഖപ്പെടുത്തി, അതേസമയം നിഫ്റ്റി 950 പോയിന്റ് അഥവാ 4 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി 21,950 ല്‍ വ്യാപാരം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here