കൊച്ചി | തെലങ്കാനയില്‍ കോടികളുടെ നിക്ഷേപമിറക്കിയ കിറ്റക്‌സ് ഗ്രൂപ്പിനെ ആന്ധ്രയിലേക്ക് ക്ഷണിക്കാന്‍ ആന്ധ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി എസ്.സവിത കേരളത്തില്‍. നാളെ കിഴക്കമ്പലത്തെത്തുന്ന മന്ത്രി കിറ്റക്‌സ് എംഡി സാബു എം.ജേക്കബിനെ കണ്ട് ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശപ്രകാരമാണ് ആന്ധ്രമന്ത്രി എത്തുന്നതെന്ന് കിറ്റക്‌സ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് കിറ്റക്‌സ് കേരളത്തിലെ ബിസിനസ് വെട്ടിച്ചുരുക്കി തെലങ്കാനയിലേക്ക് പോയത്. 3,500 കോടി രൂപ നിക്ഷേപത്തില്‍ വാറങ്കലിലും ഹൈദരാബാദിലുമാണ് കമ്പനികള്‍ സ്ഥാപിച്ചത്. കിഴക്കമ്പലത്തെ ഫാക്ടറിയില്‍ ഇപ്പോള്‍ 11,000 ജീവനക്കാരാണ് ഉള്ളത്. തെലങ്കാനയിലെ കിറ്റക്‌സിന്റെ വിജയം കണ്ടതോടെയാണ് ആന്ധ്രയും കിറ്റക്‌സ് ഗ്രൂപ്പിനെ നോട്ടമിടുന്നത്. നാളെ (ശനി) നടക്കുന്ന കൂടിക്കാഴ്ചയോടെ കിറ്റക്‌സ് ആന്ധ്രയിലും ഫാക്ടറികള്‍ തുടങ്ങുമെന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here