ന്യൂഡല്‍ഹി | ഇന്ത്യയുടെ ഭാഷാപരമായ പൈതൃകം വീണ്ടെടുക്കാനും മാതൃഭാഷകളില്‍ അഭിമാനത്തോടെ ലോകത്തെ നയിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ഉടന്‍ തന്നെ ലജ്ജിക്കുമെന്നും ‘അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ലെന്നുമാണ് അമിത് ഷാ പറയുന്നത്.

‘നമ്മുടെ സംസ്‌കാരം, നമ്മുടെ ചരിത്രം, നമ്മുടെ മതം എന്നിവ വിദേശ ഭാഷകളില്‍ മനസ്സിലാക്കാന്‍ കഴിയില്ല. അപൂര്‍ണ്ണമായ] വിദേശ ഭാഷകള്‍ ഉപയോഗിച്ച് ഒരു സമ്പൂര്‍ണ്ണ ഇന്ത്യയെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല, അത് ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിച്ച് മാത്രമേ സംഭവിക്കൂ” – ന്യൂഡല്‍ഹിയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ അമിത് ഷാ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ത്രിഭാഷാ ഫോര്‍മുലയിലൂടെ കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന് നിരവധി സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക പാര്‍ട്ടികളും ആരോപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശങ്ങള്‍. മറാത്തി, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ 1 മുതല്‍ 5 വരെ ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി ‘പൊതുവായി’ പഠിപ്പിക്കുന്ന മൂന്നാം ഭാഷയാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മറാത്തി ഭാഷാ വക്താക്കള്‍ ഈ നീക്കത്തെ വിമര്‍ശിച്ചു. സര്‍ക്കാര്‍ ‘പിന്‍വാതിലിലൂടെ’ ത്രിഭാഷാ ഫോര്‍മുല വീണ്ടും അവതരിപ്പിച്ചുവെന്നായിരുന്നു അവര്‍ ആരോപിച്ചത്. ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ തമിഴ്നാട്ടിലും കര്‍ണാടകയിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here