തിരുവനന്തപുരം | രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ ആശങ്കകള്‍ക്കിടയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിന് മുമ്പ് മന്ത്രിമാര്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍.
പ്രധാനമന്ത്രി മോദി റാലി നടത്തുമ്പോഴെല്ലാം, വേദിയില്‍ സന്നിഹിതരായ എല്ലാ ഉദ്യോഗസ്ഥരും ആര്‍ടി-പിസിആര്‍ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി ക്ഷണിച്ച അത്താഴവിരുന്നില്‍ പങ്കെടുക്കുന്നവരെല്ലാം ഈ പരിശോധനകള്‍ നടത്തും.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ഇന്ത്യയിലെ സജീവ കോവിഡ്-19 കേസുകളുടെ എണ്ണം 7,121 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 306 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രത്യേകിച്ച് എക്‌സ്എഫ്ജി പോലുള്ള പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍, വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയായാണ് ആര്‍ടി-പിസിആര്‍ പരിശോധനകള്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം.

സജീവമായ കേസുകളുടെ എണ്ണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ കേരളം, ഗുജറാത്ത്, കര്‍ണാടക എന്നിവയാണ്. 2,223 സജീവ കേസുകളുമായി കേരളം മുന്നിലാണ്. തൊട്ടുപിന്നാലെ 1,223 സജീവ കേസുകളുമായി ഗുജറാത്ത്, 459 സജീവ കേസുകളുമായി കര്‍ണാടകയുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ 170 പുതിയ കോവിഡ് കേസുകളും ഗുജറാത്തില്‍ 114 പുതിയ കേസുകളും കര്‍ണാടകയില്‍ 100 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here