സ്മാര്‍ട്‌വേ പോകുന്നത് കരകുളം മുദാക്കലിലെ ചില്ലയുടെ ക്യാമ്പസിലേക്കാണ്. 1998 ല്‍, ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന കാലത്ത്, തലസഥാനത്തെ ലൈംഗികതൊഴിലാളികളുടെ മക്കളെ പുനരധിവസിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ അതേ ചില്ലയുടെ പുതിയ ദൗത്യവിശേഷങ്ങളറിയാനാണ് ഈ യാത്ര. നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ജോബിയുടെയും കൂട്ടരുടെയും ചില്ല.

ഓട്ടിസം ബാധിച്ച മുതിര്‍ന്ന കുട്ടികളെ പരിശീലിപ്പിച്ച്, അവര്‍ക്ക് കഴിയുന്ന ഏതെങ്കിലും ജോലി ചെയ്യാന്‍ പ്രാപ്തരാക്കാനുള്ള ദൗത്യത്തിലാണ് ചില്ല ഇപ്പോള്‍. അതിന്റെ ഭാഗമായി ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ഒരു വേനല്‍ അവധിക്കാല ക്യാമ്പ് ചില്ലയില്‍ പുരോഗമിക്കുകയാണ്. മുദാക്കലിലെ പ്രകൃതി രമണീയമായ ഈ ക്യാമ്പസു കാണാം. അവിടത്തെ കൂട്ടുകാരെ പരിചയപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here