ന്യൂയോര്‍ക്ക് | ഗാസയിലെ യുദ്ധത്തെ അപലപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഗാസയിലെ യുദ്ധത്തില്‍ പ്രതിഷേധിച്ചതിന് അച്ചടക്കനടപടി നേരിടേണ്ടി വന്ന വിദ്യാര്‍ത്ഥികളില്‍ ഒരാളായ മേഘ വെമുറിക്കെതിരേയാണ് ഏറ്റവും പുതിയ നടപടി. തന്റെ പ്രസംഗത്തിന് ശേഷം, ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് അനുവാദമില്ലെന്നും പരിപാടി അവസാനിക്കുന്നതുവരെ കാമ്പസില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്നും സര്‍വകലാശാല അറിയിച്ചതായി വെമുറി മാധ്യമങ്ങളോട് പറഞ്ഞു. നടപടിയെ സര്‍വ്വകലാശാല ന്യായീകരിച്ചു.

‘എംഐടി സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തെ പിന്തുണയ്ക്കുന്നു, പക്ഷേ ആ വ്യക്തി മനഃപൂര്‍വ്വം ആവര്‍ത്തിച്ച് കോമണ്‍സ്‌മെന്റ് സംഘാടകരെ തെറ്റിദ്ധരിപ്പിക്കുകയും വേദിയില്‍ നിന്ന് പ്രതിഷേധം നയിക്കുകയും ചെയ്തു. ിതിനെതിരേയാണ് നടപടി എടുത്തത് ” അധികൃതര്‍ ഒരു പ്രസ്താവനയില്‍ പറയുന്നു.

മേഘ വെമുരി, മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജില്‍ നടന്ന വണ്‍മിറ്റ് കോമണ്‍സ്‌മെന്റ് ചടങ്ങില്‍ ഒരു ഷെഡ്യൂള്‍ ചെയ്ത പ്രഭാഷകയായിരുന്നു. എന്നാല്‍ ബിരുദദാന വസ്ത്രത്തില്‍ – പലസ്തീന്‍ അനുകൂല ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം ധരിച്ചുകൊണ്ട് വേദിയിലേക്ക് കയറി. ഗാസയിലെ യുദ്ധത്തില്‍ പ്രതിഷേധിച്ചതിന് അവര്‍ സഹപാഠികളെ പ്രശംസിക്കുകയും ഇസ്രയേലുമായുള്ള സര്‍വകലാശാലയുടെ ബന്ധത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇതോടെയാണ് തുടര്‍ ചടങ്ങുകളില്‍ നിന്ന് മേഘയെ വിലക്കിയത്. വെമുറിയെ ചടങ്ങില്‍ നിന്ന് വിലക്കിയ സര്‍വകലാശാലയുടെ തീരുമാനത്തെ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആര്‍) അപലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here