ന്യൂഡല്‍ഹി | അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 3.5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1.07 ലക്ഷം കോടി രൂപയുടെ തൊഴില്‍-ബന്ധിത പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) സാമൂഹിക സുരക്ഷാ പദ്ധതിയിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

പദ്ധതി പ്രകാരം, ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ യോഗ്യരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കണം. ആദ്യമായി തൊഴിലന്വേഷിക്കുന്നവര്‍ക്ക് 15,000 വരെ വേതന പിന്തുണ ലഭിക്കും, ഇത് രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. തൊഴിലുടമകള്‍ക്ക് (അതായത്, സ്ഥാപനങ്ങള്‍) ഒരു ജീവനക്കാരന് 3,000 വീതം സര്‍ക്കാര്‍ സഹായം നല്‍കും. നിര്‍മ്മാണ മേഖലയിലെ സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പ്രതിമാസം 1 ലക്ഷം വരെ വരുമാനമുള്ള ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പിന്തുണ ബാധകമാകും. പദ്ധതി രണ്ട് വര്‍ഷത്തെ കാലയളവിലേക്കാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, എന്നാല്‍ നിര്‍മ്മാണ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക്, ആനുകൂല്യങ്ങള്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടും. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 50-ല്‍ താഴെ തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ ആനുകൂല്യങ്ങള്‍ക്ക് യോഗ്യത നേടുന്നതിന് കുറഞ്ഞത് ആറ് മാസത്തേക്ക് കുറഞ്ഞത് രണ്ട് പുതിയ ജീവനക്കാരെയെങ്കിലും നിയമിക്കണം. 50-ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ കുറഞ്ഞത് അഞ്ച് പേരെയെങ്കിലും നിയമിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here