കൊച്ചി | ‘ഇസ്രായേലി’ സ്‌പൈവെയര്‍ കമ്പനിയായ പാരഗണുമായുള്ള കരാറുകള്‍ ഇറ്റലി ഔദ്യോഗികമായി അവസാനിപ്പിച്ചു. സര്‍ക്കാര്‍ വിമര്‍ശകര്‍ക്കെതിരെ നിരീക്ഷണ സാങ്കേതികവിദ്യ വിന്യസിച്ചതായി വെളിപ്പെടുത്തലുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് വ്യാപകമായ പ്രതിഷേധവും അന്വേഷണത്തിനുള്ള ആവശ്യങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. പത്രപ്രവര്‍ത്തകരും കുടിയേറ്റ രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള വിമര്‍ശകരെ ഒതുക്കാനാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ‘ഇസ്രായേലി’ സ്‌പൈവെയര്‍ കമ്പനിയായ പാരഗണുമായി കരാര്‍ ഒപ്പുവച്ചതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി ഇറ്റാലിയന്‍ സര്‍ക്കാരിനെതിരേ ജനരോഷമുണ്ടായതിനെത്തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയത്.

ഇറ്റാലിയന്‍ സര്‍ക്കാരും പാരഗണും കരാര്‍ അവസാനിപ്പിക്കല്‍ സ്ഥിരീകരിച്ചെങ്കിലും, കരാര്‍ അവസാനിപ്പിക്കല്‍ സമയപരിധിയെക്കുറിച്ച് പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. 2023 ലും 2024 ലും ഇറ്റാലിയന്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ പാരഗണിന്റെ സ്‌പൈവെയര്‍ ഉപയോഗിക്കാന്‍ അംഗീകാരം നല്‍കിയിരുന്നുവെന്ന് ഇഛജഅടകഞ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഭീകരവാദം, മനുഷ്യക്കടത്ത്, ചാരവൃത്തി എന്നിവ ഉള്‍പ്പെടുന്ന ക്രിമിനല്‍ അന്വേഷണങ്ങളുമായി ബന്ധപ്പെട്ടാണ് ചില വ്യക്തികളെ നിരീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള നീക്കമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ‘ഇസ്രായേലി’ സ്‌പൈവെയര്‍ കരാറിനെ വിലയിരുത്തുന്നത്. പാരഗണിന്റെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് സംസ്ഥാന നിരീക്ഷണ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇറ്റലിയിലെ പത്രപ്രവര്‍ത്തക യൂണിയനായ FNSI ആവശ്യപ്പെട്ടിട്ടുണ്ട്. പാരഗണിന്റെ സാങ്കേതികവിദ്യ ഇറ്റലിയിലെ വ്യക്തികളെ ലക്ഷ്യം വയ്ക്കാന്‍ ഉപയോഗിച്ചതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അന്വേഷണാത്മക മാധ്യമമായ ഫാന്‍പേജിന്റെ എഡിറ്ററായ ഫ്രാന്‍സെസ്‌കോ കാന്‍സെലാറ്റോയും മെലോണിയുടെ വലതുപക്ഷ ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച കുടിയേറ്റ രക്ഷാ സംഘടനയായ മെഡിറ്ററേനിയയിലെ അംഗങ്ങളും ഉള്‍പ്പെടുന്നു. ജനുവരിയില്‍, മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്, പാരഗണ്‍ സ്പൈവെയര്‍ ലോകമെമ്പാടുമുള്ള ഡസന്‍ കണക്കിന് ഉപയോക്താക്കള്‍ക്കെതിരെ ഉപയോഗിച്ചതായി വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here