കൊച്ചി | ആഗോളതലത്തില്‍ വമ്പന്‍ കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. യുട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റ ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നതും ബേ്‌ളാക്ക് അടിക്കുന്നതുമെല്ലാം എഐ ആണ്. എന്നാല്‍ ഇന്‍സ്റ്റഗ്രം അക്കൗണ്ടുകളെ ആവശ്യത്തിനും അനാവശ്യത്തിനും ബേ്‌ളാക്ക് അടിക്കുന്നൂവെന്ന പരാതിയാണ് ഉയരുന്നത്. കൃത്യമായ നിര്‍ദ്ദേശങ്ങളില്‍ ചെറിയൊരു പിഴവോ, തെറ്റിദ്ധാരണയോ തോന്നിയാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അക്കൗണ്ടുകള്‍ പൂട്ടിക്കുകയാണെന്നാണ് പരാതി ഉയരുകന്നത്.
അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കാന്‍ അപ്പീലുകള്‍ സമര്‍പ്പിച്ചിട്ടും പലര്‍ക്കും അക്കൗണ്ട് വീണ്ടെടുക്കാനായിട്ടില്ല.

പലപ്പോഴും പ്ലാറ്റ്ഫോമിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമില്ലാതെതന്നെയാണ് അക്കൗണ്ടുകള്‍ പൂട്ടിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം. നിരാശരായ ഉപയോക്താക്കള്‍ തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിച്ചു എക്‌സ് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകള്‍ പങ്കുവയ്ക്കുകയാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നേരിട്ട് ഉത്തരവാദിയാണെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ലെങ്കിലും, ഓട്ടോമേറ്റഡ് സിസ്റ്റങ്ങള്‍ ഒരു പങ്കു വഹിക്കുന്നുണ്ടെന്നാണ് ടെക് അനലിസ്റ്റുകള്‍ പറയുന്നത്.

കുട്ടികളുടെ ലൈംഗിക ചൂഷണം (CSE) പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് തങ്ങളെ തെറ്റായി ഫ്‌ലാഗ് ചെയ്തിട്ടുണ്ടെന്ന് നിരവധി ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. എന്നാല്‍ ഇതുവരെ ഇന്‍സ്റ്റഗ്രം ഈ പ്രശ്‌നത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here