ചണ്ഡീഗഡ് | പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) യുമായി ബന്ധമുള്ള ഒരു ചാരനെയും ഉന്നത ഖാലിസ്ഥാന്‍ ഭീകരനായ ഗോപാല്‍ സിംഗ് ചൗളയെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ ഗഗന്‍ദീപ് സിംഗ് എന്ന ഗഗന്‍ എന്നറിയപ്പെടുന്ന പ്രതി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു.

രഹസ്യ വിവരങ്ങള്‍ അടങ്ങിയ ഒരു മൊബൈല്‍ ഫോണും ഐഎസ്ഐയുമായി ബന്ധമുള്ള 20 ലധികം വ്യക്തികളുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങളും പോലീസ് പിടിച്ചെടുത്തു. ഇന്ത്യയില്‍ നിന്നാണ് ഇവര്‍ക്ക് പണം കൈമാറിയിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് പാക്കിസ്ഥാനുവേണ്ടിയുള്ള ചാരവൃത്തി ശൃംഖലയുടെ വ്യാപ്തിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്ന കണ്ടെത്തലാണ്.

കൗണ്ടര്‍-ഇന്റലിജന്‍സ് യൂണിറ്റും ടാര്‍ണ്‍ തരണ്‍ പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. ടാര്‍ണ്‍ തരണിലെ ഗാലി നസര്‍ സിംഗ് വാലിയിലെ മൊഹല്ല റോഡുപൂരില്‍ നിന്നാണ് ഗഗന്‍ദീപ് സിംഗ് അറസ്റ്റിലായത്. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഹാന്‍ഡ്ലര്‍മാരുമായും ഖാലിസ്ഥാനി പ്രവര്‍ത്തകരുമായും ഇയാള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി തെളിഞ്ഞതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഗോപാല്‍ സിംഗ് ചൗളയുമായി ഗഗന്‍ദീപ് ബന്ധപ്പെട്ടിരുന്നു. ചൗള വഴി അയാള്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവ്സുമായി (പിഐഒ) പരിചയപ്പെട്ടു. സൈനിക വിന്യാസങ്ങളും തന്ത്രപ്രധാനമായ സ്ഥലങ്ങളും ഉള്‍പ്പെടെയുള്ള രഹസ്യ സൈനിക രഹസ്യ വിവരങ്ങള്‍ അയാള്‍ അവര്‍ക്ക് കൈമാറിയതായാണ് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here